ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച ഒരു കൊവിഡ് വാക്സിൻ കൂടി അടിയന്തര ഉപയോഗത്തിന് തയാറാവുന്നു. അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച സൈക്കോവ് - ഡി വാക്‌സിനാണ് എത്തുന്നത്. മൂന്നാം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഫലം ലഭിച്ചാലുടൻ ഡ്രഗ്‌സ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മേയ് പകുതിയോടെ ഫലത്തിന്റെ വിവരങ്ങൾ ലഭിക്കും. ഈ മാസം തന്നെ അനുമതി പ്രതീക്ഷിക്കുന്നതായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഡി.എൻ.എ വാക്സിനാണ് സൈക്കോവ് -ഡിയെന്നും കമ്പനി അറിയിച്ചു.
അനുമതി ലഭിച്ചാൽ ഇന്ത്യയിലെ വാക്‌സിനുകളുടെ എണ്ണം നാലാകും. നിലവിൽ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയാണ് കുത്തിവയ്ക്കുന്നത്. റഷ്യയുടെ സ്പുട്‌നിക്ക് വി വാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്.
പേശിക്ക് പകരം തൊലിക്കടിയിലാണ് സൈക്കോവ്-ഡി കുത്തിവയ്‌ക്കുന്നത്.സൈഡസ് കാഡില വികസിപ്പിച്ച വിറാഫിൻ മരുന്ന് ഗുരുതരമല്ലാത്ത കൊവിഡ് രോഗികൾക്ക് നൽകാൻ കഴിഞ്ഞമാസം ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |