ലുധിയാന: കുടുംബത്തെ സഹായിക്കാൻ ലുധിയാനയിലെ തെരുവുകളിൽ സോക്‌സ് വിൽക്കുന്ന പത്തു വയസുകാരന്റെ വീഡിയോ വൈറലായതിനു പിന്നാലെ സഹായഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ആൺകുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടിയെ വീഡിയോ കോൾ ചെയ്ത മുഖ്യമന്ത്രി കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു.
MOVED BY SOCKS SELLER BOY'S PLIGHT, PUNJAB CM ANNOUNCES GOVT. SUPPORT FOR HIS EDUCATION, RS 2 LAKH AID FOR FAMILY pic.twitter.com/YzBST5g7nz
— DPRO LUDHIANA (@LudhianaDpro) May 7, 2021
കുടുംബത്തെ സഹായിക്കാനാണ് ജോലിക്കിറങ്ങിയതെന്ന് വീഡിയോയിൽ പത്തു വയസുകാരൻ വാൻഷ് സിംഗ് പറയുന്നുണ്ട്. കൂടാതെ തന്റെ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ് അധികമായി നൽകിയ 50 രൂപ അവൻ നിരസിക്കുന്നതും കാണാം. സോക്‌സിന്റെ വിലയേക്കാൾ കൂടുതലായി നൽകിയ 50 രൂപ നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസും തന്നെ ആകർഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. അവന്റെ അത്യസന്ധതേയും അന്തസിനേയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.
Spoke on phone to young Vansh Singh, aged 10, a Class II dropout who’s video I saw selling socks at traffic crossing in Ludhiana. Have asked the DC to ensure he rejoins his school. Also announced an immediate financial assistance of Rs 2 lakhs to his family. pic.twitter.com/pnTdnftCDo
— Capt.Amarinder Singh (@capt_amarinder) May 8, 2021
വാൻഷ് സിംഗിന്റെ വിദ്യാഭ്യാസത്തിനുളള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുട്ടിയെ ജില്ലാ ഭരണകൂടം വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കും. നേരത്തെ പഠിച്ച സ്കൂളിൽ തന്നെ വീണ്ടും ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ലുധിയാന ഡി.സിക്ക് നിർദ്ദേശം നൽകി. വാൻഷ് സിംഗിന്റെ പിതാവ് പരംജിത്തും സോക്‌സ് വിൽപനക്കാരനാണ്. അമ്മ റാണി വീട്ടമ്മയും. വാൻഷിന് മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമുണ്ട്. കുടുംബം ഹൈബൊവാൾ പ്രദേശത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |