ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 32.95 ലക്ഷം കടന്നു. പതിമൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക,ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മൂന്ന് രാജ്യങ്ങളിലും ഒന്നര കോടിയിലധികം രോഗബാധിതരുണ്ട്. അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.95 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ വെള്ളിയാഴ്ച നാലായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നാല് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 37 ലക്ഷം പേർ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കേസുകളുടെ 17.01 ശതമാനമാണിത്.
ബ്രസീലിൽ ഒരു കോടി അൻപത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 4.21 ലക്ഷം പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |