പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തു വിടുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകൾ. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പാലക്കാട് ഈ മാസം 15 പേർ മാത്രമാണ് മരിച്ചത്. എന്നാൽ അതിന്റെ മൂന്നിരട്ടിയോളം പേരെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് ശ്മശാനങ്ങളിലെ കണക്കുകൾ പറയുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കാൻ കൊണ്ടുപോകുന്നത് നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊർണൂർ ശാന്തിതീരത്തെ ഈ മാസത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങൾ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗർ ശ്മശാനത്തിലെ കണക്കു പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.
തിരുവില്വാമല ഐവർ മഠത്തിൽ ഏഴ് ദിവസത്തിനിടെ അമ്പതിലധികം മൃതദേഹങ്ങൾ സംസ്‌കരിച്ചു. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടുന്നില്ലെന്ന് ആരോഗ്യപ്രവർത്തകരുൾപ്പടെ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |