ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും.. ഗുവഹട്ടിയിൽ ചേർന്ന ബിജെപി നേതൃയോഗമാണ് തീരുമാനമെടുത്തത്.. നിലവിലെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ.. മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഹിമന്തയുടെ പേര് നിർദേശിച്ചത്.. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ നന്ദിത ഗർലോസ ഇതിനെ പിന്താങ്ങി.
നേതൃയോഗത്തിന് ശേഷം ഗവർണറെ സന്ദർശിച്ച സർബാനന്ദ സോനോവാൾ തന്റെ രാജിക്കത്ത് അദ്ദേഹത്തിന് കൈമാറി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി സർബാനന്ദ സോനോവാളിനെയും ഹിമന്ത ബിശ്വ ശർമ്മയെയും ബിജെപി ദേശീയ നേതൃത്വം വെള്ളിയാഴ്‌ച ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
2014ല്‍ കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ഹിമന്ത ബിശ്വശര്‍മ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ 'ട്രബിള്‍ ഷൂട്ടറാ'യാണ് അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |