കോഴിക്കോട്: ആശങ്കകൾ കടുപ്പിച്ച് ജില്ലയിൽ കൊവിഡ് വ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.65 ശതമാനത്തിലേക്ക് ഉയർന്നു . 3805 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3741 പേരാണ് രോഗബാധിതരായത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴുപേർക്കും പോസിറ്റീവായി. 56 പേരുടെ ഉറവിടം വ്യക്തമല്ല.13 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
13,413 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4341 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗം സ്ഥിരീകരിച്ച് 51,715 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 11, ചെക്യാട് 1, ചെറുവണ്ണൂർ1, എടച്ചേരി1, ഫറോക്ക് 1, കടലുണ്ടി 1, നാദാപുരം 1, നരിപ്പറ്റ 2, ഒളവണ്ണ 5, പെരുമണ്ണ1, പുറമേരി 1, രാമനാട്ടുകര 1, താമരശ്ശേരി 1, തിരുവളളൂർ1, തൂണേരി 6, വടകര 1, വളയം 1, വാണിമേൽ 4, വേളം1, വില്യാപ്പളളി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 1120, അരിക്കുളം 22, അത്തോളി 40, ആയഞ്ചേരി 19, അഴിയൂർ 43, ബാലുശ്ശേരി 39, ചക്കിട്ടപ്പാറ 15, ചങ്ങരോത്ത് 26, ചാത്തമംഗലം 24, ചെക്കിയാട് 20, ചേളന്നൂർ 43, ചേമഞ്ചേരി 38, ചെങ്ങോട്ട്കാവ് 16, ചെറുവണ്ണൂർ 32, ചോറോട് 17, എടച്ചേരി 25, ഏറാമല 26, ഫറോക്ക് 75, കടലുണ്ടി 11, കക്കോടി 21, കാക്കൂർ 31, കാരശ്ശേരി 27, കട്ടിപ്പാറ 9, കാവിലുംപാറ 15, കായക്കൊടി 10, കായണ്ണ 46, കീഴരിയൂർ 12, കിഴക്കോത്ത് 8, കോടഞ്ചേരി 17, കൊടിയത്തൂർ 9, കൊടുവള്ളി 22, കൊയിലാണ്ടി 102, കൂടരഞ്ഞി 10, കൂത്താളി 17, കോട്ടൂർ 22, കുന്ദമംഗലം 91, കുന്നുമ്മൽ 27, കുരുവട്ടൂർ 17, കുറ്റ്യാടി 22, മടവൂർ 23, മണിയൂർ 41, മരുതോങ്കര 11, മാവൂർ 11, മേപ്പയ്യൂർ 27, മൂടാടി 29, മുക്കം 64, നാദാപുരം 32, നടുവണ്ണൂർ 21, നൻമണ്ട 125, നരിക്കുനി 19, നരിപ്പറ്റ 38, നൊച്ചാട് 28, ഒളവണ്ണ 122, ഓമശ്ശേരി 72, ഒഞ്ചിയം 50, പനങ്ങാട് 36, പയ്യോളി 22, പേരാമ്പ്ര 57, പെരുമണ്ണ 27, പെരുവയൽ 48, പുറമേരി 21, പുതുപ്പാടി 30, രാമനാട്ടുകര 33, തലക്കുളത്തൂർ 61, താമരശ്ശേരി 39, തിക്കോടി 13, തിരുവള്ളൂർ 53, തിരുവമ്പാടി 25, തൂണേരി 42, ഉള്ള്യേരി 40, ഉണ്ണികുളം 34, വടകര 119, വളയം 13, വാണിമേൽ 13, വേളം176, വില്യാപ്പള്ളി 27.
51ആശുപത്രികളിൽ 823 കിടക്കകൾ
കോഴിക്കോട് : കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 51 ആശുപത്രികളിൽ ഒഴിവുള്ളത് 823 കിടക്കകൾ. 65 ഐ.സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്. ഓക്‌സിജൻ ലഭ്യതയുള്ള 359 കിടക്കകളും ഒഴിവാണ്.13 ഗവ. കൊവിഡ് ആശുപത്രികളിലായി 220 കിടക്കകൾ, 17 ഐ.സി.യു, 13 വെന്റിലേറ്റർ, 189 ഓക്‌സിജനുള്ള കിടക്കകൾ എന്നിവയാണ് ബാക്കിയുള്ളത്. 10 സി.എഫ്.എൽ.ടി.സികളിലായി 484 കിടക്കകൾ ഒഴിവുണ്ട്. എസ്.എൽ. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 41 കിടക്കകളും , കാരപ്പറമ്പ് ഹോമിയോ കോളേജിൽ 23 എണ്ണവും, എൻ.ഐ..ടി.എം. ബി. എ ഹോസ്റ്റലിൽ 199 കിടക്കകളുമാണ് ഒഴിവുള്ളത്. 79 ഡോമിസിലറി കെയർ സെന്ററുകളിൽ 1396 കിടക്കകൾ ഒഴിവുണ്ട്.
മെഡി.കോളേജിൽ പുതിയ ഓക്സിജൻ പ്ലാന്റ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ.സ്റ്റീൽ കോംപ്ലക്സിലെ 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാന്റ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചത്. 40 അടി നീളമുള്ള പ്ലാന്റ് മാറ്റിസ്ഥാപിക്കൽ ജോലി രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയോടെ പൂർത്തിയായി. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവൃത്തി പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗികളുടെ ആവശ്യത്തിനനുസരിച്ച് മെഡിക്കൽ ഓക്സിജൻ ഉത്പ്പാദിപ്പിക്കാൻ മെഡിക്കൽ കോളേജിലെ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് മേയ് ഒന്നിന് കളക്ടർ അടിയന്തരമായി ഉത്തരവിറക്കിയത്. കളക്ടർ എസ്. സാംബശിവറാവു, എൻ.ആർ.എച്ച്.എം ജില്ല കോ ഓർഡിനേറ്റർ ഡോ. നവീൻ എന്നിവർ പ്ലാന്റ് സന്ദർശിച്ചു. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലാണ് പ്ലാന്റ് സ്ഥാപിച്ചത്. 700 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ബ്ലോക്കിൽ 120 ഐ.സി.യു ബെഡ്ഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |