കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പിക്കെതിരെ ആർ.എസ്.എസ് വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി നിയമനടപടിക്ക്. നേമത്തെ തിരഞ്ഞെടുപ്പ് പിന്നാലെ മുരളീധരൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ തില്ലങ്കേരി വക്കീൽ നോട്ടീസ് അയച്ചു.
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് തില്ലങ്കേരി മുരളീധരന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ സി.പി.എം വിലയ്ക്കു വാങ്ങിയെന്നും, ഈ കച്ചവടത്തിന്‍റെ ഇടനിലക്കാരൻ വത്സൻ തില്ലങ്കേരി ആണെന്നും മുരളീധരൻ ആരോപിച്ചിരുന്നു.
മുരളീധരന്റെ ആരോപണം അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് തില്ലങ്കേരി നിയമടപടിക്കൊരുങ്ങുന്നത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിച്ച പത്രസമ്മേളനത്തിന്റെ പൂർണരൂപം മുരളീധരൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |