തിരുവനന്തപുരം: തമിഴ്നാടും കർണ്ണാടകയും കൂടി ഇന്നു മുതൽ അടച്ചുപൂട്ടുകയാണെങ്കിലും, കേരളത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല. പച്ചക്കറിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി വാഹനങ്ങൾ പതിവുപോലെ അതിർത്തി കടന്നെത്തും. അവശ്യസാധനങ്ങളുടെ നീക്കം തടസ്സപ്പെടരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് 15 മുതലും കേന്ദ്രസർക്കാരിന്റെ അന്നയോജന പദ്ധതി പ്രകാരമുള്ള അരിവിതരണം 17 മുതലും ആരംഭിക്കും. എഫ്.സി.ഐ ഗോഡൗണുകളിൽ നാലു മാസത്തേക്കുള്ള അരി സ്റ്റോക്കുണ്ട്. കേന്ദ്ര പദ്ധതി പ്രകാരം രണ്ടു മാസത്തേക്കുള്ള വിതരണത്തിന് ആദ്യ ഘട്ടമായി 50,000 ടൺ അരി കൈമാറി. മേയ് ,ജൂൺ മാസങ്ങളിലേക്ക് കേരളത്തിന് 1,26,488 ടൺ അരിയും 28,312 ടൺ ഗോതമ്പുമാണ് അനുവദിച്ചത്.
ഭക്ഷ്യക്കിറ്റ്
438.50 രൂപ:മൊത്തം സാധനങ്ങളുടെ വില
വിതരണം:
15 മുതൽ മഞ്ഞ കാർഡ്,
തുടർന്ന് പിങ്ക്, നീല, വെള്ള കാർഡ്.
കേന്ദ്ര പദ്ധതി:
മഞ്ഞ, പിങ്ക് കാർഡുകാർക്ക് കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരിയും കാർഡൊന്നിന് ഒരു കിലോ കടല /പയർ
വില കൂട്ടിയാൽ നടപടി
സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുകയോ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ പിടിവീഴും. ജില്ലാ, താലൂക്ക് തലങ്ങളിൽ വിജിലൻസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നു പുനരാംഭിക്കും. പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ-1800 425 4835, വെബ് സൈറ്റ് lmd.kerala.gov.in
''കേന്ദ്ര സർക്കാർ അനുവദിച്ച അരിയിൽ 70 ശതമാനം ഏറ്രെടുത്തിട്ടുണ്ട്. ഭക്ഷ്യവിതരണത്തിന് തടസമുണ്ടാവില്ല''
-ഹരിത വി.കുമാർ,
ഡയറക്ടർ, സിവിൽ സപ്ലൈസ്
''ഭക്ഷ്യക്കിറ്റ് 15ന് മുമ്പ് ആദ്യഘട്ട വിതരണത്തിന് റേഷൻ കടകളിലെത്തും''
- അലി അസ്ഗർ പാഷ,
എം.ഡി, സപ്ളൈകോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |