SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.38 PM IST

രണ്ടാംദിനവും പരിശോധനയും നിയന്ത്രണവും കർശനമാക്കി

d

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ രണ്ടാം ദിനത്തിലും പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി പൊലീസ്. ലോക്ക്ഡൗണിന്റെ രണ്ടാം ദിനവും ഞായറാഴ്ചയുമായ ഇന്നലെ ജനം അടച്ചുപൂട്ടലിനോട് സഹകരിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലടക്കം തിരക്ക് കുറവായിരുന്നു. ഇടയ്‌ക്ക് മഴയെത്തിയതോടെ ചില കടകൾക്ക് നേരത്തെ താഴ്‌വീണു. ഇടറോഡുകളിൽ ഉൾപ്പെടെ ഇന്നലെയും പരിശോധന കർശനമായിരുന്നു. ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിട്ടത്. സത്യവാങ്മൂലം ഇല്ലാതെ എത്തിയവരിൽ നിന്ന് പിഴ ഈടാക്കുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. pass.besafe.kerala.gov.in എന്ന വെബ്സൈറ്റിലാണ് പാസിനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. പേരും ഫോൺ നമ്പറും വാഹന നമ്പറും രേഖപ്പെടുത്തിയാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. ആദ്യ ദിനത്തേക്കാൾ ഇന്നലെ വാഹന യാത്രക്കാരുടെ എണവും കുറവായിരുന്നു. നഗരരാതിർത്തിയായ കുണ്ടമൺകടവ്, മങ്കാട്ടുകടവ്, തിരുമല, തമ്പാനൂർ, പൂജപ്പുര, ജഗതി, പേട്ട, ഇടപ്പഴിഞ്ഞി, പാപ്പനംകോട് , പേരൂർക്കട, വഴയില, കഴക്കൂട്ടം, പി.എം.ജി, ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ തുടർന്നു. പാറശാല മുതൽ വെളളറട വരെയുളള സ്ഥലങ്ങളിൽ അതിർത്തിയിലേക്ക് കടക്കാൻ കഴിയുന്ന ഇടറോഡുകളിൽ പൊലീസ് ബാരിക്കേഡ് നിരത്തിയാണ് പരിശോധന കടുപ്പിച്ചത്. ഇതോടൊപ്പം കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെളളറട, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലും കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള റോഡുകളിലും പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അനാവശ്യയാത്രകൾക്ക് ഇറങ്ങിയവരെ പൊലീസ് താക്കീത് നൽകി വിട്ടയച്ചതും ഇന്നലെ അനാവശ്യയാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. തൊഴിൽ വകുപ്പിനെയും അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഈ - പാസ് ആർക്കൊക്കെ പ്രയോജനപ്പെടുത്താം

അവശ്യ സർവീസ് ആണെങ്കിലും ഓഫീസ്

തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക്

വീട്ടുജോലിക്കാർ

തൊഴിലാളികൾ

കൂലിപ്പണിക്കാർ

ഹോം നഴ്സുമാർ

ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകൾ

അടുത്ത ബന്ധുവിന്റെ മരണം, വിവാഹം,​ വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിത്സാആവശ്യത്തിന് മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങിയ അത്യാവശ്യങ്ങൾക്കേ അന്തർജില്ലാ യാത്ര അനുവദിക്കൂ. വെബ്‌സൈറ്റിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകി പാസിന് അപേക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.