SignIn
Kerala Kaumudi Online
Saturday, 20 April 2024 5.35 AM IST

രണ്ടാം തരംഗത്തെ ആഹാരത്തിലൂടെയും  പ്രതിരോധിക്കാം

kk

കൊവിഡിന്റെ രണ്ടാംതരംഗം ജനങ്ങളിൽ അമിതഭയം സൃഷ്‌ടിച്ചിരിക്കുകയാണല്ലോ. പ്രോട്ടോക്കോൾ പാലിക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം ഭക്ഷണകാര്യത്തിൽ വേണ്ട മുൻകരുതൽ സ്വീകരിക്കുന്നത് കൊവിഡിനെതിരെ മികച്ച പ്രതിരോധം സാദ്ധ്യമാക്കും. ആരോഗ്യകരമായ ഭക്ഷണശൈലിയാണ് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം.
പോഷകഗുണമുള്ള ഭക്ഷണം കൊവഡിനെ പ്രതിരോധിക്കാൻ അനിവാര്യമാണ്. വിറ്റാമിൻ എ,ഡി,ബി,സി,ഇ, സെലിനിയം,സിങ്ക് , മഗ്‌നീഷ്യം എന്നീ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട്. ഒപ്പം മികച്ച കൊഴുപ്പടങ്ങിയവയും, പ്രോബയോട്ടിക്, പ്രീബയോട്ടിക്, പ്രോട്ടീൻ സമ്പന്നവുമായ ആഹാരവും കഴിക്കണം.
മുഴുധാന്യങ്ങളിലെ തവിടിൽ സിങ്ക്, ബി വിറ്റാമിനുകൾ , സെലിനിയം, കോപ്പർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആയതിനാൽ ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസ്യത്തിന്റെ കലവറയായ പയർ - പരിപ്പ് വർഗങ്ങൾ, മത്സ്യ മാംസാദികൾ എന്നിവയും നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുക. അമിത കൊഴുപ്പടങ്ങിയ മാംസാഹാരം ഒഴിവാക്കാം. എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ജീവകം ഇ , സെലിനിയം, മഗ്‌നീഷ്യം  തുടങ്ങിയവയും പ്രദാനം ചെയ്യുന്ന നട്‌സ് ദിവസേന ഒരുപിടി ഉപയോഗിക്കാം (വിവിധതരം നട്‌സിന്റെ മിശ്രിതമായാൽ ഉത്തമം ) ജീവകം സി, ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകളടങ്ങിയ ഭക്ഷ്യവസ്തുക്കളായ ഇലക്കറികൾ , പച്ചക്കറികൾ തുടങ്ങിയവ ശീലമാക്കണം. തൈര്, തേൻ, ഓട്‌സ്, വാഴപ്പഴം, പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ പ്രോബയോട്ടിക്സ് സമ്പന്നമാണ്.
ബീൻസ്, ബ്രോക്കോളി, ചോക്ലേറ്റ്, തണ്ണിമത്തൻ, മത്തങ്ങാക്കുരു തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
പഴം, ബ്രോക്കളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം. കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എ ന്നിവയിൽ നിന്ന് വിറ്റാമിൻ സി ധാരാളം ലഭിക്കും. ബദാം. സൂര്യകാന്തി വിത്തുകൾ , സ്പിനാച് , അവക്കാഡോ, മധുരക്കിഴങ്ങ്, ഇലക്കറികൾ  എന്നിവ ജീവകം ഇ യുടെ പ്രധാന സ്രോതസുകളാണ്.


അടുക്കളയിലെ കേമന്മാർ
ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപ്പൊടി, കറുവപ്പട്ട , കരിംജീരകം ,കുരുമുളക് തുടങ്ങി നമ്മൾ ഉപയോഗിക്കുന്ന മസാലക്കൂട്ടുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ് . എന്നിരുന്നാലും അവയുടെ സാധാരണ അളവിൽ കൂടുതലായുള്ള ഉപയോഗം അരുത്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി സെപ്‌റ്റിക് എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുരുമുളകിലെ പെപ്പറിൻ എന്ന ഘടകം കുർകുമിന്റെ ആഗിരണത്തെ പൂർണമാക്കാൻ സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്‌നങ്ങൾക്കും കുരുമുളക്  മികച്ചതാണ്.


ജലം മൃതസഞ്ജീവനി
മൃതസഞ്ജീവനിയായി കാണാക്കപ്പെടുന്ന ജലത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുക, ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്നും സംരക്ഷിക്കാനും ഒപ്പം ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.


ഉറക്കം
പകൽ നേരത്തെ ഉണർന്നു രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. എട്ട് മണിക്കൂർ രാത്രിയുറക്കം ശീലമാക്കുക.


വ്യായാമം
വീട്ടിനുള്ളിൽ നിന്നും ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുന്നത് രോഗപ്രതിരോധശേഷി വ‌ർദ്ധിപ്പിച്ച് ആരോഗ്യം നേടാൻ സഹായിക്കും. ദീർഘശ്വസനം, നാഡീശുദ്ധി പ്രാണായാമം  തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും മികച്ച ഫലം നല്‌കും.


അധിക ജാഗ്രത പുലർത്തേണ്ടവർ
പ്രമേഹം , ഹൃദ്‌രോഗം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവർ കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ജാഗ്രത പുലർത്തണം. മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കുക. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിച്ചു നിറുത്തുക . കൃത്യമായും മരുന്നുകൾ കഴിക്കുക.
മധുരം , എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസം എന്നിവ നിയന്ത്രിക്കുക.
വിവാഹം, ശവസംസ്കാരം തുടങ്ങി ആളുകൾ കൂടുന്ന ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുക. പോഷകമൂല്യവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണരീതി പിന്തുടരുക. മാംസ്യം, നാരുകൾ, ജീവകങ്ങൾ തുടങ്ങിയ പോഷകങ്ങൾ ദൈനംദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക . ഓർക്കുക, ഒരു പ്രത്യേക ഭക്ഷണത്തിന് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല . മുൻകരുതലുകൾ ആണ് അതിപ്രധാനം. അതിനാൽ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ അനുസരിക്കാം. വ്യാജവാർത്തകളിലും വ്യാജ പ്രചാരണങ്ങളിലും പങ്കാളികൾ ആകരുതേ . നമുക്ക് തൊഴുകൈകളോടെ കരളുറപ്പോടെ ഒന്നിച്ചു പൊരുതാം .


(ലേഖിക തിരുവനന്തപുരം  ആറ്റുകാൽ ആശുപത്രിയിലെ 
ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, COVID DIET
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.