കാബൂൾ:അഫ്ഗാനിസ്ഥാനിലെ തലസ്ഥാന നഗരമായകാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാർബോംബ് ആക്രമണത്തിൽ മരണം 55 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും വിദ്യാർഥിനികളാണ്.സ്‌കൂളിൽനിന്ന് കുട്ടികൾ പുറത്തു വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ് നിറച്ച കാറ് പൊട്ടിത്തറിക്കുകയായിരുന്നു. സ്‌കൂളിൽ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് തങ്ങൾക്ക് പങ്കില്ലെന്നും പറഞ്ഞു. എന്നാൽ, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |