കുന്നിക്കോട് : പത്തനാപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വിളക്കുടി വില്ലേജിൽ പറയരുവിള വാളിക്കോട് കളിയിലുവിള വീട്ടിൽ ജയനെയാണ് എക്സൈസ് പിടികൂടിയത്. ജയന്റ് വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എസ്.അനീഷ് , ഗോപൻ മുരളി, മനീഷ്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ രോഹിണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |