ന്യൂഡൽഹി: കൊവിഡ് രണ്ടാംവരവിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ പാളിച്ചകളിൽ ആർ എസ് എിന് കടുത്ത അതൃപ്‌തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊവിഡ് നേരിടുന്ന ടീമിൽ മാറ്റം വരുത്തണമെന്നാണ് ആർ എസ് എസ് പ്രധാനമായും ആവശ്യപ്പെടുന്നത്. നരേന്ദ്ര മോദിയ്‌ക്ക് സ്ഥിതിഗതികളെ കുറിച്ച് യഥാർത്ഥ വിവരം ലഭിക്കുന്നില്ലെന്നും കൃത്യമായ നടപടികളെടുക്കുന്നതിൽ ഇതു തടസമാവുകയും ചെയ്യുന്നുവെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ല, നടപടികൾ വേണമെന്നാണ് പൊതുജനങ്ങൾക്കിടയിൽ അഭിപ്രായമെന്ന് ആർ എസ് എസ് പറയുന്നു. വിവിധ വകുപ്പുകളെ തയ്യാറെടുപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിന് പാളിച്ച പറ്റി. ഇതു ജനങ്ങളിൽ അമർഷമായി പടരുന്നുണ്ടെന്നാണ് ആർ എസ് എസ് വിലയിരുത്തൽ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിതിൻ ഗഡ്‌കരിയെ പോലെ കഴിവുറ്റ ആൾക്കാരെ ഏൽപ്പിക്കണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതും നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ഓക്‌സിജൻ ക്ഷാമം ഉൾപ്പടെയുളള കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് പ്രധാന വിമർശനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കുംഭമേള റദ്ദാക്കിയ നടപടിയും ബംഗാളിലെ പ്രചാരണം പ്രധാനമന്ത്രി വെട്ടിക്കുറച്ചതുമെല്ലാം ബി ജെ പിയിലും ആർ എസ് എസിലും രണ്ട് അഭിപ്രായമാണുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |