പൊലീസുകാർക്കൊപ്പം സേവാഭാരതി പ്രവർത്തകരും വാഹനപരിശോധന നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവും കൽപ്പറ്റയിലെ നിയുക്ത എം എൽ എയുമായ ടി സിദ്ദിഖ്. പൊലീസിന്‍റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന ചോദ്യവുമായി സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തുന്ന ചിത്രം സഹിതമാണ് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പൊലീസിനെ സംഘനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാകരുതെന്നും ഓർമ്മിപ്പിച്ചു.
സേവാഭാരതി പ്രവർത്തകർ ശരീരത്തിൽ തൊട്ടുപരിശോധിക്കുന്നതായി പറയുന്ന ചിലർ സിദ്ദിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ ചിത്രം സഹിതം കമന്‍റും ചെയ്യുന്നുണ്ട്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിദ്ദിഖിന്‍റെ പ്രൊഫൈലിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്‍റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ...
Posted by T Siddique on Monday, May 10, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |