വാഷിംഗ്ടൺ: ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് - മെലിൻഡ ദമ്പതിമാർ വിവാഹമോചനത്തിലേക്ക് നയിച്ച കാരണമന്വേഷിക്കുകയാണ് പാശ്ചാത്യ ടാബ്ലോയ്ഡുകൾ.പോക്സോ കേസ് പ്രതിയായ ജെഫ്രി എപ്‌സ്റ്റെയ്നുമായിഗേറ്റ്സിനുണ്ടായിരുന്ന സൗഹൃദത്തിൽ മെലിൻഡയ്ക്ക് അനിഷ്ടമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഉന്നതർക്ക് കാഴ്ചവയ്ക്കുകയും ചെയ്തതിന് ഇയാൾ ജയിലിലായ ഇയാൾ 2019ൽ ജയിലില്‍ ആത്മഹത്യ ചെയ്തു. ഇയാളുമായി ഗേറ്റ്സിനുള്ള സൗഹൃദം വിവാദം സൃഷ്ടിച്ചിരുന്നു
എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ സൗഹൃദമോ ഇല്ലെന്ന് 2019ൽ ഗേറ്റ്‌സ് പറഞ്ഞിരുന്നു. എന്നാൽ, 2011 മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും എപ്‌സ്റ്റെയിൻ കേസിൽ പെടുന്നതുവരെ ഈ സൗഹൃദമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 2013 മുതൽ മെലിൻഡ ഈ സൗഹൃദത്തെ എതിർത്തിരുന്നു.
2013 സെപ്തംബറിൽ ഗേറ്റ്‌സ് ഒരു പ്രധാന അവാർഡ് വാങ്ങിയതിന് പിന്നാലെ മെലിൻഡയുമായി എപ്‌സ്റ്റെയിന്റെ ഫ്ലാറ്റിലാണ് ഒത്തുകൂടിയത്. ഇത് മെലിന്‍ഡ എതിർത്തു. ഇരുവർക്കും ഇടയില്‍ ഈ ബന്ധത്തിലൂടെ ഉണ്ടായ പ്രശ്നം വളർന്നാണ് ഇപ്പോൾ വിവാഹ മോചനത്തിൽ കലാശിച്ചതെന്നാണ് ചില നിരീക്ഷകർ പറയുന്നത്.
അതേ സമയം എപ്‌സ്റ്റെയിൻ കേസില്‍ പെട്ടതോടെ ഈ സൗഹൃദ ബന്ധത്തിൽഗേറ്റ്‌സ് പശ്ചാത്തപിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |