SignIn
Kerala Kaumudi Online
Friday, 29 March 2024 6.54 AM IST

അസാം മുഖ്യമന്ത്രിയായി ഹിമന്ത ചുമതലയേറ്റു

himanta-oath-ceremony

ന്യൂഡൽഹി: അസാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ജഗദിഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ സ്പീക്കർ രഞ്ജീത്ത് കുമാർ ദാസ്, സഖ്യകക്ഷിയായ യു.പി.പി.എൽ നേതാവ് യു.ജി. ബ്രഹ്മ എന്നീ ആറു പുതുമുഖങ്ങൾ ഉൾപ്പെടെ 13 മന്ത്രിമാരും അധികാരമേറ്റു. സൊനോവാൾ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരെ പുതിയ മന്ത്രിസഭയിലും ഉൾപ്പെടുത്തി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ തുടങ്ങിയ പ്രമുഖരും പ്രതിപക്ഷ നേതാക്കളും ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ കലാക്ഷേത്ര ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിനെത്തി. സഖ്യകക്ഷിയായ അസാം ഗണപരിഷത്ത് അദ്ധ്യക്ഷൻ അതുൽബോറ, ചന്ദ്രമോഹൻ , പരിമൾ ശുക്ലബൈദ്യ, കേശബ് മഹന്ത, പിജുഷ് ഹസാരിക, സഞ്ജയ് കിഷൻ, ജോഗൻ മോഹൻ എന്നിവരാണ് ഹിമന്തയുടെ കാബിനറ്റിലുള്ള മുൻമന്ത്രിമാർ. അജന്ത നേഗ്, ഡോ. രനോജ് പെഗു, അശോക് സിംഘാൾ, ബിമൽ ബോറ എന്നിവരാണ് മറ്റുപുതുമുഖങ്ങൾ. ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചിട്ടില്ല.

കൊവിഡ് പ്രതിരോധനടപടികൾ ശക്തമാക്കുമെന്നും എൻ.ആർ.സി പുനഃപരിശോധിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഹിമന്ത പറഞ്ഞു. ഉൾഫ നേതാവ് പരേഷ് ബറുവയോട് സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാനും മുഖ്യധാര രാഷ്ട്രയിലേത്തിലേക്ക് വരാനും അദ്ദേഹം അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HIMANTA OATH CEREMONY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.