തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ആലോചനകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാരെ സ്ഥലംമാറ്റുന്നത് നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കണമെന്ന വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. പൊലീസിനൊപ്പം നിന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധ പ്രവർത്തകരുടെ സേന സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി. പൊലീസും വിവിധ സ്ഥലങ്ങളിൽ തങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ സന്നദ്ധ സംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കിൽ അതൊന്നും പ്രദർശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല. പാലക്കാട് പൊലീസിനൊപ്പം സേവാഭാരതി പ്രവർത്തകർ വാഹനങ്ങൾ പരിശോധിക്കുന്നതായുള്ള പരാതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |