SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.04 PM IST

വിൻസെന്റ് ഗോമസും ടോണി കുരിശിങ്കലും കൃ​ഷ്ണമൂർത്തിയും കുഞ്ഞച്ചനും പിറന്നുവീണ സുവർണതൂലിക

kk

സൂപ്പർഹിറ്റുകളുടെ സ്രഷ്ടാവ് എന്നതുപോലെ സൂപ്പർതാരങ്ങളുടെ തലതൊട്ടപ്പനെന്നും വിശേഷിപ്പാക്കാം ഇന്ന് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ. ന്യൂഡൽഹിയിലൂടെ മമ്മൂട്ടിക്കും രാജീവിന്റെ മകനിലൂടെ മോഹൻലാലിനും സൂപ്പർതാര പദവിയിലേക്ക് വഴിയിട്ടത് ഡെന്നിസ് ജോസഫിന്റെ സുവർണ തൂലികയാണ്.. രാജാവിന്റെ മകനിലൂടെയായിരുന്നു സുരേഷ് ഗോപി എന്ന സൂപ്പർതാരവും ആദ്യകാലത്ത് ശ്രദ്ധേയനായത്. വിൻസെന്റ് ഗോമസും കൃഷ്ണമൂർത്തിയും ടോണി കുരിശിങ്കലും കുട്ടപ്പായിയും രവി വർമ്മയും കോട്ടയം കുഞ്ഞച്ചനും

മലയാളിയുടെ സിനിമോ ബോധങ്ങളെ പുനരുജ്ജീവിപ്പിച്ചവരായിരുന്നു. ഷോലെ കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ന്യൂഡൽഹി ആണെന്ന് പ്രശസ്ത സംവിധായകൻ മണിരത്നം പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല..

ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസപ്പെടാതെ ആണെന്നു പറയാം. , ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും . അഞ്ചു സൂപ്പർ ഹിറ്റുകൾ തുടർക്കഥയായതോടെ രചനാ തന്ത്രം കൊണ്ട് തിരയെഴുത്തിന്റെ ലോകത്ത് ആ ചെറുപ്പക്കാരൻ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാൻ അധികം താമസമുണ്ടായില്ല. ഒരു വർഷം കൊണ്ട് ഇന്ദ്രജാലം പോലെ ഡെന്നീസിന്റെ അക്ഷരങ്ങൾക്ക് പൊന്നും വിലയായി. രാജാവിന്റെ മകൻ, നിറക്കൂട്ട്, ന്യൂഡൽഹി എന്നിങ്ങനെ സൂപ്പർ ഹിറ്റുകളുടെ വർഷ കാലം.

തന്റെ സിനിമാജീവിതത്തെ കുറിച്ച് ഡെന്നിസ് ജോസഫ് നിറക്കൂട്ടികളില്ലാതെ എന്ന തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. എവിടെയെങ്കിലും ഒരു കഥ പോലും എഴുതാതെ നേരിട്ട് സിനിമയുടെ എഴുത്തിലെ പടവുകൾ ചവിട്ടിക്കയറി എന്നതാണ് കഥ. എങ്കിലും ആ കഥയ്ക്ക് പിന്നിൽ ഡെന്നീസിന്റെ വായനയുടെ ശക്തമായ ബലമുണ്ടായിരുന്നു. വായനയിലൂടെയും സിനിമാ കണ്ടും പരിചയങ്ങളിലൂടെയും നേടിയ അനുഭവം. എന്നാൽ അവിശ്വസനീയമായ ചില വിശ്വാസങ്ങളും ഇതിനു പിറകിൽ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് നമ്മുടെ കലയും സംസ്‌കാരവും കടന്നു വന്ന വിചിത്ര വഴികൾ തിരിച്ചറിയുന്നത്. അതിലൊന്നാണ് കോര ചേട്ടന്റെ ചീട്ട്. ഡെന്നീസിന് സിനിമാ ലോകത്തേക്ക് വഴിതുറന്ന ചീട്ടുകൾ. ചേരും പടി വന്ന ചീട്ടുകൾ പറഞ്ഞതു പോലെ നടന്നതും നടക്കാത്തതുമായ രസകരവും വിസ്മയകരവുമായ കഥകൾ ഈ പുസ്തകത്തിൽ ഉണ്ട്.

സുരേഷ് ഗോപി,ബാബു നമ്പൂതിരി, രാജൻപി ദേവ്, എൻ എഫ് വർഗീസ് എന്നീ നടൻമാർ സന്തോഷ് ശിവൻ എന്ന ക്യാമറാമാൻ , എം ജി ശ്രീകുമാർ എന്ന ഗായകൻ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ സിനിമയിൽ സജീവമായ കഥ, എം ടി വാസുദേവൻ നായർ, കെ,​ജി ജോർജ്, ഹരിഹരൻ, ഭരതൻ, മണിരത്‌നം പ്രിയദർശൻ എന്നിവർ ഡെന്നീസ് ജോസഫ് എന്ന കലാകാരനു നൽകിയ ഊർജം, ജി ദേവരാജൻ, ഒ എൻവി കുറുപ്പ് എന്നിവരുമായുണ്ടായിരുന്ന ആത്മബന്ധത്തിനു നൽകുന്ന പ്രണാമം, ഗായത്രി അശോക് , വിക്ടർ ജോർജ് എന്നിവരുൾപ്പെടുന്ന സുഹൃദ് സംഘത്തിന്റെ ബന്ധത്തിലെ ആഴം, വജ്ര സൂചികൊണ്ടെന്ന പോലെ മുറിവേൽപ്പിച്ച ചില സംഭാഷണങ്ങൾ, നടക്കാതെ പോയ സ്വപ്ന പദ്ധതികൾ ഇതൊക്കെ അതിലളിതമായാണ് പുസ്തകത്തിൽ പറഞ്ഞു പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, DENNIS JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.