തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ, സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ പകുതിയിലേറെപ്പേരും വൈറസിന്റെ പിടിയിൽ. ഇത്തരത്തിലുള്ള 19 പഞ്ചായത്തുകൾ എറണാകുളത്ത് മാത്രം. ജില്ലയിലെ നായരമ്പലം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ 90 ശതമാനവും രോഗം പടർന്നതായാണ് വിവരം.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള മുന്നൂറിലധികം പഞ്ചായത്തുകളും 500 മുതൽ 2000 വരെ ആക്റ്റീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ 27,487 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച പരിശോധന ഒരു ലക്ഷത്തിൽ താഴയായതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം. 24 മണിക്കൂറിനിടെ 99,748 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ശതമാനമാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെ 65 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
താത്കാലിക
നിയമനം
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരെയും, നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാൻ നടപടി തുടങ്ങി. വിരമിച്ച ഡോക്ടർമാരെയും ലീവ് കഴിഞ്ഞ ഡോക്ടർമാരെയും ഇതിനായി നിയോഗിക്കും. പഠനം പൂർത്തിയാക്കിയവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും. സി.എഫ്.എൽ.ടി.സികൾ, സി.എൽ.ടി. സികൾ ഡിസിസികൾ എന്നിവ ഇല്ലാത്തിടത്ത് ഉടൻ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം
മുന്നിൽ
രണ്ടാംതരംഗത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം. തിരുവനന്തപുരത്ത് 3494 പേരും എറണാകുളത്ത് 2834 പേരുമാണ് രോഗികളായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |