ടൂറിൻ: ഇറ്രാലിയൻ സിരി എയിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് തിരിച്ചടി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്‌സരത്തിൽ അവർ എ.സി മിലാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്രു. തോൽവിയോടെ പോയിന്റ് ടേബിളിലെ ആദ്യ നാലിൽ നിന്ന് പുറത്തായ അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും മങ്ങി. മൂന്ന് മത്സരങ്ങൾ കൂടെ ശേഷിക്കെ 35മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്‌സരങ്ങളിൽ നിന്ന് 72 പോയിന്റുമായി മിലാൻ മൂന്നം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഇന്റർമിലാൻ നേരത്തേ തന്നെ കിരീടം ഉറപ്പിച്ചു.
ഇന്നലെ യുവന്റസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്രാഹിം ഡിയാസും ആന്ദ്രേ റെബിച്ചും ടൊമോറിയുമാണ് മിലാനായി സ്കോർ ചെയ്തത്. 27 ഗോളുമായി ലീഗിലെ ടോപ്സ്കോറർ സ്ഥാനത്തുള്ള ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പ്രകടനം മാത്രമാണ് ഇത്തവണ യുവന്റസിന് ആശ്വസിക്കാനുള്ളത്.
പെനാൽറ്റി വിവാദം
1-1ൽ നിൽക്കെ 75-ാം മിനിട്ടിൽ കരിം ബെൻസേമ റയലിനായി നേടിയെടുത്ത പെനാൽറ്റി റിവ്യൂ ചെയ്യുന്നതിനിടെയാണ് അതിനു മുൻപ് റയൽ ബോക്സിൽ എഡർ മിലിറ്റാവോ പന്തു കൈകൊണ്ടു തൊട്ടത് വീഡിയോ അസിറ്റന്റ് റഫറി കണ്ടെത്തിയത്.
ഇതോടെ റയലിനു നൽകിയ പെനാൽറ്റി ഒഴിവാക്കി സെവിയ്യക്ക് പെനാൽറ്റി നൽകാൻ റഫറി തീരുമാനിച്ചു.
ഈ പെനാൽറ്റിയാണ് റാക്കിറ്റിച്ച് ഗോളാക്കിയത്.
ഇതിനെതിരെ ശക്തമായ വിമർശനവുമായി റയൽ കോച്ച് സിദാൻ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |