ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമിക്കുന്നതിനുള്ള ഫോർമുല മറ്റ് കമ്പനികൾക്ക് കൂടി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും രാജ്യത്തിന് വേണ്ടത്രയും വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി കേജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് കമ്പനികളും മാസം ഏഴ് കോടി ഡോസ് വാക്‌സിൻ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.ഈ രീതിയിലാണ് ഉത്പാദനമെങ്കിൽ എല്ലാവർക്കും വാക്‌സിൻ നൽകണമെങ്കിൽ രണ്ട് വർഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം പറയുന്നു.
കേന്ദ്രം വാക്‌സിൻ നിർമാണത്തിനാവശ്യമായ ഫോർമുല കൈമാറുകയാണെങ്കിൽ നിരവധി കമ്പനികൾ നിർമാണത്തിന് തയാറാകും. പ്രതിസന്ധി ഘട്ടത്തിൽ ഇങ്ങനെ ചെയ്യാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഡൽഹിയിലെ മുഴുവൻ ജനങ്ങൾക്കും മൂന്നു മാസത്തിനുള്ളിൽ വാക്‌സിൻ നൽകുമെന്ന് കേജ്‌രിവാൾ നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |