SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.12 PM IST

ആദരാഞ്ജലിയർപ്പിച്ച് നേതാക്കൾ: കൊവിഡ് പ്രോട്ടോക്കോളിൽ ഇളവ്

kr-gouri-amma

തിരുവനന്തപുരം: അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ച കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആർ. ഗൗരിഅമ്മയുടെ ഭൗതികശരീരത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. കർശന കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ, പ്രോട്ടോക്കോളിന് ഇളവനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദർശന സൗകര്യം ഒരുക്കിയത്. പൊലീസ് പാസുള്ളവർക്ക് മാത്രമായിരുന്നു അന്തിമോപചാരം അർപ്പിക്കാൻ അനുമതി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, പി.ബി അംഗം എം.എ.ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.രാജു, എം.പിമാരായ കെ.മുരളീധരൻ, അടൂർ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ, നിയുക്ത എം.എൽ.എ മാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, എം.വിൻസന്റ്, വി.കെ.പ്രശാന്ത്, കെ.ബി.ഗണേശ്കുമാർ, ചിഞ്ചുറാണി, ആന്റണി രാജു,റോഷി അഗസ്റ്റിൻ, മുകേഷ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, സി.ദിവാകരൻ, പി.കെ.ഗുരുദാസൻ, എം.വിജയകുമാർ, ജില്ലാ കളക്ടർ ഡോ. നവജോത്ഖോസ, സബ് കളക്ടർ മാധവിക്കുട്ടി, മാങ്കോട് രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, കോലിയക്കോട് കൃഷ്ണൻ നായർ, നീലലോഹിതദാസൻ നാടാർ, ആനത്തലവട്ടം ആനന്ദൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) പ്രസിഡന്റ് പാളയം സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പുഷ്പചക്രം അർപ്പിച്ചു. കൗമുദി ചാനൽ ഹെ‌ഡ് എ.സി.റെജി,യൂണിറ്റ് ചീഫ് എസ്.വിക്രമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

അന്ത്യയാത്രയ്‌ക്ക് മുൻപ് ഗൗരിഅമ്മയുടെ മൃതദേഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, പി.ബി.അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ജെ.എസ്.എസ് പ്രവർത്തകർ പാർട്ടി പതാക പുതപ്പിച്ചു. പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.ഗൗരിഅമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയ നിരവധിപേർ ഹാളിന് മുന്നിൽ തടിച്ചുകൂടിയിരുന്നെങ്കിലും ഇവരെയെല്ലാം പിന്നീട് പ്രോട്ടോക്കോൾ ലംഘനം ഓർമ്മപ്പെടുത്തി പൊലീസ് തിരിച്ചയച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകാനെടുത്തപ്പോൾ, ജെ.എസ്.എസ് നേതാക്കൾ മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.