കളമശേരി: അമിത ജോലിഭാരത്തിലും തളരാതെ അശരണർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന നഴ്സ്. കളമശേരി മെഡിക്കൽ കോളേജിലെ ഗ്രേഡ് വൺ നഴ്സ് ടിസ സുനിൽകുമാർ ആതുരസേവന മേഖലയിൽ വേറിട്ട മുഖമാണ്.ചികിത്സയിലുള്ള നിർദ്ധനർക്ക് ഭക്ഷണവും മരുന്നും ഭക്ഷണം എത്തിക്കുകയും പ്രത്യേക പരിചരണം നൽകിയുമാണ് ഈ മാലാഖ കാരുണ്യത്തിന്റെ കരസ്പർശമാകുന്നത്.
രണ്ട് പതിറ്റാണ്ടായി ആതുരസേവന രംഗത്ത് സേവനം ചെയ്യുന്ന ടിസ സ്വകാര്യ ആശുപത്രിയിലായിരന്നു ആദ്യം ജോലി ചെയ്തിരുന്നത്. പത്തു വർഷം മുമ്പ് സർക്കാർ ജോലി ലഭിച്ച് മെഡിക്കൽ കോളേജിലെത്തി. ഇവിടെ ചികിത്സതേടി എത്തുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാർ. മരുന്നിനു പോലും പണമില്ലാതെ ഇവർ വലയുന്നത് കണ്ട് ഹൃദയത്തിൽ നീറ്റലായതോടെയാണ് നിർദ്ധനരായ രോഗികൾക്ക് സഹായമെത്തിക്കാൻ തീരുമാനിച്ചത്. അങ്ങിനെ കിടപ്പ് രോഗികൾക്ക് ഭക്ഷണവും മരുന്നു നൽകി തുടങ്ങി. പതിവായില്ലെങ്കിലും അവസ്ഥമനസിലാക്കി ടിസ സാഹായം എത്തിക്കും.
വാർഡിലുള്ള രോഗികൾക്കായുള്ള ഭക്ഷണവും തയ്യാറാക്കി കൊണ്ടുവരികയാണ് ചെയ്യുന്നത്. പുറത്തേക്ക് എഴുതുന്ന മരുന്നു വാങ്ങി നൽകും. ചികിത്സ തേടി എത്തുന്ന തടവുപുള്ളികളായ വനിതകൾക്കും ഭക്ഷണം ഉറപ്പാക്കും. സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് സുനിൽകുമാറും ടിസുയ്ക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. ശ്രീലക്ഷ്മിയും അദ്വൈതുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |