നോയിഡ: രാജ്യം മുഴുവൻ കൊവിഡിന്റെ രണ്ടാം തരംഗത്തോട് പോരാടുകയാണ്. രാജ്യമൊട്ടാകെ ഹൃദയം തകരുന്ന കാഴ്ചകളും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിലവിളികളുമാണ് കേൾക്കുന്നത്. അത്തരത്തിൽ നൊമ്പരപ്പിക്കുന്ന റിപ്പോർട്ടുകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി. 24 മണിക്കൂറിനിടെ നോയിഡയിലെ വൃദ്ധദമ്പതികൾക്ക് രണ്ട് മക്കളെ നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ജലാൽപൂർ ഗ്രാമത്തിലാണ് സംഭവം. അതർ സിംഗ് എന്നയാൾക്കാണ് മക്കളെ നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനായ പങ്കജ് ആണ് ആദ്യം മരിച്ചത്. ബന്ധുക്കളോടൊപ്പം അതർ സിംഗ് അന്ത്യകർമങ്ങൾക്കായി പുറപ്പെട്ടു. ശവസംസ്‌കാരത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് മറ്റൊരു മകനായ ദീപക് മരിച്ചുകിടക്കുന്നതാണ്.
ഒരു ദിവസം തങ്ങളുടെ രണ്ട് മക്കളെയാണ് വൃദ്ധദമ്പതികൾക്ക് സംസ്‌കരിക്കേണ്ടിവന്നത്. കൊവിഡാണോ ഇവരുടെ മരണകാരണമെന്ന് വ്യക്തമല്ല. എന്നിരുന്നാലും കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ആറ് സ്ത്രീകൾ ഉൾപ്പടെ ഗ്രാമത്തിലെ പതിനെട്ട് പേർ മരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികൾപറഞ്ഞു. എല്ലാവർക്കും പനി ഉണ്ടായിരുന്നു. ഏപ്രിൽ 28നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |