കെ ആർ ഗൗരിയമ്മയ്‌ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ കൊവിഡ് വകവയ‌്ക്കാതെയാണ് പൊതുദർശന സ്ഥലത്ത് എത്തിയത്. ഇതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന കൊവിഡ് പ്രോട്ടോക്കോളിൽ പ്രത്യേക ഇളവ് ഉത്തരവായി കളക്‌ടർ ഇറക്കിയിരുന്നു.. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ ജിനേഷ് പിഎസ്..
ജനമനസ്സുകളിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് കെആർ ഗൗരിയമ്മ എന്നത് വിസ്‌മരിക്കുന്നില്ലെങ്കിലും, ഇത്രയും രോഗവ്യാപനം നടക്കുന്ന ഈ കാലത്ത് ആൾക്കൂട്ടം ഒട്ടും ശരിയായില്ലെേന്നാണ് ജിനേഷ് വ്യക്തമാക്കുന്നത്.
'മരണം വളരെ സെൻസിറ്റീവായ ഒരു വിഷയമാണ്. ഒരു മരണാനന്തര ചടങ്ങിൽ ഉണ്ടാകുന്ന ആൾക്കൂട്ടത്തെ വിമർശിച്ചാൽ മരിച്ച വ്യക്തിയെ സ്‌നേഹിക്കുന്നവർക്ക് ഇഷ്ടക്കേട് ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ കോവിഡ് വൈറസിന് മരണാനന്തരചടങ്ങും കല്യാണവും പ്രാർത്ഥനാ യോഗവും പോലുള്ള ആൾക്കൂട്ടങ്ങൾ എല്ലാം ഒരുപോലെയാണ്. അത് മറക്കരുത്.
ഇത് കൊവിഡ് കാലമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കാലം. കൊവിഡ് മൂലവും അല്ലാതെയും മരണങ്ങൾ ഉണ്ടാവും. ഞാനോ നിങ്ങളോ മരിക്കാം, അത് നമുക്ക് തടയാനാവില്ല. പക്ഷേ മരണാനന്തര ചടങ്ങുകളിൽ കൂട്ടംകൂടി രോഗപ്പകർച്ചാ സാധ്യത ഉണ്ടാക്കുന്നത് തടയാൻ സാധിക്കും'-ജിനേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസം ഒരു ഡോക്ടർ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. സാധാരണ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ഒക്കെ ഫോണിൽ...
Posted by Jinesh PS on Tuesday, 11 May 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |