തിരുവനന്തപുരം: ലോക്ക്ഡൗണിൽ അടിയന്തരയാത്രകൾക്കുള്ള ഇപാസിന് ഇനി മുതൽ കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ പോൽആപ്പ് ഡൗൺലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളിൽ നിന്ന് പോൽപാസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. പാസ് അനുവദിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ലിങ്ക് ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യുആർ കോഡോടു കൂടിയ പാസ് കിട്ടും.
കൂലിപ്പണിക്കാർ, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് ഒരാഴ്ച വരെ സാധുതയുളള പാസിനായി അപേക്ഷിക്കാം. ഒരിക്കൽ നൽകിയ പാസിന്റെ കാലാവധി കഴിഞ്ഞാൽ മാത്രമേ മറ്റൊരു പാസ് ലഭിക്കൂ. പാസിന്റെ അനുമതി, നിരസിക്കൽ എന്നിവയെപ്പറ്റി എസ്.എം.എസിലൂടെയും സ്ക്രീനിലെ ചെക് സ്റ്റാറ്റസ് ബട്ടണിലൂടെയും അറിയാം. അവശ്യസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ് മതിയാകും.പോൽആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോൽപാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |