പറവൂർ: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ പറവൂരിൽ പുതിയതായി നൂറ് കിടക്കകൾകൂടി ഒരുക്കും. നിയുക്ത എം.എൽ.എ വി.ഡി.സതീശൻ വിളിച്ചുചേർത്ത സ്വകാര്യ ആശുപത്രി ഉടമകളുടെയും ആയുർവേദ, ഹോമിയോ ആശുപത്രി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രി ഉടമകൾ പ്രത്യേകയോഗംചേർന്ന് കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. താലൂക്ക് ആയുർവേദ ആശുപത്രിയിലും താലൂക്ക് ഹോമിയോ ആശുപത്രിയിലും ആവശ്യം വന്നാൽ ഇരുപത്തഞ്ച് കിടക്കകൾ വീതം ഒരുക്കും. പറവൂർ നഗരസഭ ട്രീസാ ഗാർഡനിൽ ഡൊമിസിലിയറി സെൻറർ ആരംഭിക്കും.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരായ ഡോ. പി.എസ്. റോസമ്മ, ഡോ. ബീന സക്കറിയ, ഡോ. ജി.എസ്. ഉമ, സ്വകാര്യ ആശുപത്രി ഉടമകളായ ഫാ. റോക്കി റോബിൻ കളത്തിൽ, രാംകുമാർ, ഡോ. സി.എം. രാധാകൃഷ്ണൻ, ഡോ. മധു, ഡോ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |