തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയ ജില്ലകൾ ആറു മുതൽ എട്ട് ആഴ്ചവരെ അടച്ചിടണമെന്ന ഐ.സി.എം.ആർ ശുപാർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയതലത്തിലാണ് ഇത്തരം ശുപാർശകൾ ബാധകമാകുന്നത്. കേന്ദ്രത്തിന്റെ ആലോചനയുടെ ഭാഗമായാണോ ഈ ശുപാർശയെന്ന് അറിയില്ല. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ആശ്വസിക്കാൻ വക നൽകുന്നതല്ല.
ലോക്ക് ഡൗൺ നീട്ടുന്നത്
അവലോകനശേഷം
നിലവിലെ ലോക്ക് ഡൗൺ, കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുദിവസങ്ങൾക്കുള്ളിൽ ഫലം കാണാനാവില്ല. 16 വരെയാണ് ലോക്ക് ഡൗൺ. അതിനു മുമ്പ്, സ്ഥിതി അവലോകനം ചെയ്ത് നീട്ടണോയെന്ന് തീരുമാനിക്കും.
ചിലയിടങ്ങളിൽ ചെറിയ കുട്ടികളെ മാസ്കില്ലാതെ പുറത്തിറക്കുന്നത് കാണുന്നുണ്ട്. അത് വീട്ടുകാർ തന്നെ നിയന്ത്രിക്കണം. കൊവിഡ് മരണ നിരക്ക് കൂടുതലാണ്. എന്നാൽ ആശങ്കപ്പെടേണ്ട സ്ഥിതിയിലായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |