SignIn
Kerala Kaumudi Online
Friday, 19 April 2024 5.24 PM IST

കനറാ ബാങ്കിൽ നിന്ന് ജീവനക്കാരൻ തട്ടിയത് 8.13 കോടി; പ്രതി ഒളിവിൽ

canara

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് 8.13 കോടി രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. കനറാ ബാങ്ക് ശാഖയിലെ കാഷ്യർ കം ക്ലാർക്കും വിമുക്തഭടനുമായ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വർഗീസാണ് പണം തട്ടിയത്. ഇയാൾ കുടുംബത്തോടൊപ്പം ഒളിവിലാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജർ ഉൾപ്പെടെ 5 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ആദ്യം ബാങ്ക് അധികൃതർക്ക് വിവരം ലഭിച്ചത്. പത്തനംതിട്ട പൊലീസ് അന്ന് കേസെടുത്തിരുന്നു. ബാങ്കിന്റെ തുമ്പൺ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലുള്ള പത്ത് ലക്ഷം രൂപ ആരോ പിൻവലിച്ചതായി അന്ന് പരാതി ലഭിച്ചിരുന്നു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് തനിക്ക് പിഴവ് സംഭവിച്ചതാണെന്ന് അധികൃതരോട് പറഞ്ഞ് അന്ന് തടിയൂരി. ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്നുള്ള പണം ഉടമയ്ക്ക് നൽകി അന്ന് പരാതി പരിഹരിക്കുകയായിരുന്നു

പിന്നീട് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ മറ്റ് തട്ടിപ്പുകളും കണ്ടെത്തിയത്. വിജീഷ് കുടുംബസമേതം കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുന്നതറിഞ്ഞ പൊലീസ് ഏപ്രിൽ ആദ്യം അവിടെ ചെന്നപ്പോഴെക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.14 മാസമായി ഇയാൾ വിവിധ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വിജീഷ് നേരത്തെ നേവിയിലായിരുന്നു . 2019 ജനുവരിയിലാണ് കനറാ ബാങ്കിലെത്തിയത്. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിപ്പിക്കപ്പെട്ട ശേഷം കൊവിഡും ലോക്ക് ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ചപ്പോഴാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തിയത്. ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബമാണ് വിജീഷിന്റേത്.

കൊവിഡിന്റെ മറവിൽ തട്ടിപ്പ്

പത്തനംതിട്ട: കൊവിഡിനെ തുടർന്ന് കനറാ ബാങ്കിൽ ജീവനക്കാരുടെ എണ്ണം കുറച്ചത് വിജീഷ് തട്ടിപ്പിന് അവസരമാക്കുകയായിരുന്നു. 2019 ജനുവരി മാസത്തിലാണ് വിജീഷ് കനറാ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2020ൽ കനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും തമ്മിൽ ലയനം നടന്നു. ഇതിന്ശേഷം കൊവിഡും ലോക്ക് ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ജീവനക്കാരുടെ കമ്പ്യൂട്ടറിലെ പാസ്‌വേഡ് ശേഖരിച്ചും ഡ്യൂട്ടി സമയങ്ങളിൽ ചിലർ പുറത്തുപോകുമ്പോൾ അവരുടെ കമ്പ്യൂട്ടർ വഴിയുമായാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം. സ്ഥിര നിക്ഷേപകർ കാലാവധി കഴിഞ്ഞും പണം പൻവലിച്ചിരുന്നില്ല. ഇവരുടെ അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി പണം വിജീഷിന്റെയും ഭാര്യയുടെയും ചില ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് കാനറ ബാങ്ക് നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കാനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ പറഞ്ഞു. കനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ പണം നഷ്ടമായതായി ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായതായും പൊലീസിനും സി.ബി.ഐ.ക്കും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROBERRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.