കണ്ണൂർ: ആയിരക്കണക്കിന് അപേക്ഷകളാണ് വീടിന് പുറത്തിറങ്ങാനുള്ള പാസിനായി പൊലീസ് വെബ്‌സൈറ്റിൽ കിട്ടുന്നത്. ചില ആവശ്യങ്ങൾ കണ്ടാൽ ആരും ചിരിച്ചുപോകും. കണ്ണൂർ കണ്ണപുരം ഇരിണാവ് സ്വദേശിയുടെ അപേക്ഷയിൽ കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പൊലീസ് വിവരം അസി. പൊലീസ് കമ്മിഷണറെ അറിയിച്ചു. ആവശ്യക്കാരനെ കൈയോടെ പൊക്കാൻ വളപട്ടണം പൊലീസിന് നിർദ്ദേശമെത്തി. ആളെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്തപ്പോൾ അക്ഷരം തെറ്റിയതാണെന്നായിരുന്നു മറുപടി.
.'സിക്സ് ഒ ക്ലോക്കിന് 'പുറത്തിറങ്ങണം എന്നായിരുന്നു കക്ഷി ഉദ്ദേശിച്ചത്. എഴുതിയപ്പോൾ സെക്സ് ആയി. തെറ്റ് മനസിലാക്കാതെ അപേക്ഷ അയയ്ക്കുകയും ചെയ്തു. അബദ്ധത്തിൽ സംഭവിച്ച പിശകായി കരുതി പൊലീസ് ഇയാളെ വെറുതേവിട്ടു. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ഇ പാസ് അപേക്ഷ നൽകരുതെന്ന നിർദ്ദേശം നിലവിലുള്ളതിനാൽ ക്ഷമ പറഞ്ഞാണ് യുവാവ് സ്റ്റേഷൻ വിട്ടത്.
ബർത്ത് ഡേയ്ക്ക് പോകാനും ജ്യോതിഷാലയം തുറക്കാനുമുള്ള അനുവാദം ചോദിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസം ആന്തൂരിൽ തുറന്ന ജ്യോതിഷാലയം പൊലീസ് എത്തി അടപ്പിച്ചു. ജ്യോത്സ്യനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |