തിരുവനന്തപുരം: കുടിവെള്ള വിതരണം ഏകോപിപ്പിക്കാൻ വാട്ടർ അതോറിട്ടി കൊവിഡ് സെൽ രൂപീകരിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ അപ്പപ്പോൾ പരിഹരിക്കുകയാണ് സെല്ലിന്റെ ലക്ഷ്യം. വാട്ടർ അതോറിട്ടിയുടെ 1020 ജലശുദ്ധീകരണ പദ്ധതികളും ലോക്ക് ഡൗണിലും പതിവുപോലെ പ്രവർത്തിച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നുണ്ട്.
ലോക്ക് ഡൗണിൽ സി.എഫ്.എൽ.ടി.സികളിലും അവശ്യകേന്ദ്രങ്ങളിലും 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിച്ചു. കാനുകൾ വഴിയും ജലവിതരണം നടത്തുന്നു.
കഴിഞ്ഞ നാലു ദിവസങ്ങളിലായി കിട്ടിയ 1836 പരാതികളിൽ 1533 എണ്ണവും പരിഹരിച്ചു. ടാങ്കർ വഴി കുടിവെള്ളം ഏറ്റവും കൂടുതൽ നൽകിയത് പാലക്കാട് ജില്ലയിലാണ്,1.96 ലക്ഷം ലിറ്റർ.
വെള്ളത്തിന് ലോക്ക്ഡൗണില്ല
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിലും കാനുകളിൽ വെള്ളവുമായി വാട്ടർ അതോറിട്ടി ജീവനക്കാർ നേരിട്ടെത്തി. സി.എഫ്.എൽ.ടി.സിയാക്കാൻ തീരുമാനിച്ച മുള്ളൻകൊല്ലി പെരിക്കല്ലൂർ ട്രൈബൽ ഹോസ്റ്റലിൽ രണ്ടും ദിവസം കൊണ്ട് 600 എം.എം വ്യാസമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു.
# പ്രതിദിനം പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത് 3000 ദശലക്ഷം ലിറ്റർ
# പരാതികൾക്ക് 24 മണിക്കൂറും ടോൾ ഫ്രീ നമ്പരായ 1916 ൽ വിളിക്കാം
കുടിവെള്ളം മുടങ്ങാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പതിവുപോലെ തന്നെ വെള്ളം കിട്ടും. നടപടികൾ കൂടുതൽ കാര്യക്ഷമമാക്കി.
എസ്. വെങ്കടേസപതി
മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |