കുടിവെള്ള വിതരണം താറുമാറായി
കൊല്ലം: വാട്ടർ അതോറിറ്റിയിൽ ആരംഭിച്ച ഓട്ടോമേറ്റഡ് പമ്പിംഗ് സിസ്റ്റത്തിന് പിന്നാലെ ജില്ലയിൽ നൂറോളം താത്കാലിക ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടു. റിമോർട്ട് സംവിധാനം വഴി പമ്പുകൾ പ്രവർത്തിപ്പിക്കാൻ മുന്നറിയിപ്പില്ലാതെ ഇരുപത് വർഷത്തിലേറെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പമ്പ് ഓപ്പറേറ്റർമാരെയാണ് പിരിച്ചുവിട്ടത്.
ജി.പി.എസ് സാങ്കേതിക വിദ്യയിൽ ഇരുപത് പമ്പുകൾക്ക് ഒരു ഓപ്പറേറ്റർ എന്ന നിലയ്ക്കാണ് പ്രവർത്തനം. സ്ഥിരം ഓപ്പറേറ്റർമാരാണ് മേൽനോട്ടം വഹിക്കുക. സംസ്ഥാന വ്യാപകമായി സംവിധാനം നിലവിൽ വരുന്നതോടെ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടേക്കും. ജലത്തിൽ ക്ലോറിനേഷൻ നടത്തുക, പമ്പിംഗ് ക്രമപ്പെടുത്തുക തുടങ്ങിയവയാണ് ഓപ്പറേറ്റർമാരുടെ ജോലി. ജോലി ചെയ്യുന്ന മണിക്കൂറിന് അനുസരിച്ചാണ് ഇവരുടെ ശമ്പളം. മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
ഓട്ടോമേറ്റഡ് പമ്പിംഗ്
പമ്പ് ഹൗസുകളിൽ സ്ഥാപിക്കുന്ന മോട്ടോറുകൾ മൊബൈൽ ഫോണിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണിത്. പത്ത് മുതൽ ഇരുപത് വരെ പമ്പ് ഹൗസുകൾ നേരത്തെ നിശ്ചയിച്ചിരിക്കുന്ന ബേസ് ഹൗസുകളിലിരുന്ന് പ്രവർത്തിപ്പിക്കാൻ കഴിയും. നിലവിൽ 20 പേർക്ക് പകരം ഒരാൾ മതിയാകും പമ്പ് ഹൗസുകൾ പ്രവർത്തിപ്പിക്കാൻ.
ജനത്തിന് കുടിവെള്ളം മുട്ടി
1. നൂറോളം പമ്പ് ഹൗസുകളിൽ ഓട്ടോമേറ്റഡ് സിസ്റ്റം
2. ഇവയുടെ പരിധിയിൽ മിക്കയിടത്തും കുടിവെള്ളം ലഭിക്കുന്നില്ല
3. മൺറോത്തുരുത്ത് കുടിവെള്ളത്തിനായി കേഴുന്നു
4. വാൽവുകൾ തുറക്കാൻ ഓപ്പറേറ്റർമാരില്ല
5. നഷ്ടത്തിലോടുന്ന വകുപ്പിന് ജോലിക്കാരെ നിയമിക്കാനാവില്ല
ലഭിച്ചിരുന്ന കൂലി
മണിക്കൂറിന്: 57 രൂപ
നേരത്തെ: 47രൂപ
''
കരാർ പമ്പ് ഓപ്പറേറ്റർമാരെ സംരക്ഷിക്കാൻ കഴിയില്ല. സർക്കാർ തലത്തിൽ തീരുമാനമുണ്ടായാലേ ഇടപെടാനാകൂ. ഇവരെ നിയമിക്കാൻ മാത്രമേ വകുപ്പിന് സാധിക്കൂ. അതിലും പരിമിതികളുണ്ട്.
ജലവിഭവ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |