കൊച്ചി: കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഒരാഴ്‌ചയ്‌ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച വാക്‌സിന്‍റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് ചോദിച്ച കോടതി സംസ്ഥാനത്തിന് കിട്ടിയ വാക്‌സിൻ ഡോസുകൾ വളരെ കുറവാണെന്നും ചൂണ്ടിക്കാട്ടി.
കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമാണ്. ഇപ്പോഴത്തെ രീതിയിൽ വാക്‌സിൻ നൽകിയാൽ മുഴുവൻ പേർക്കും വാക്‌സിൻ ലഭ്യമാക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരും. അതുകൊണ്ട് എപ്പോൾ സംസ്ഥാനത്തിന് വേണ്ട വാക്‌സിൻ മുഴുവൻ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.
വാക്‌സിൻ നൽകുന്നതിലെ സമയക്രമം കേന്ദ്രസർക്കാർ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ വാക്‌സിൻ വിതരണം കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു. വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |