SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 AM IST

" ഫെമിനിസത്തിന്റെ അർത്ഥം  മനസിലായിട്ടില്ല" -നമിത പ്രമോദ് പറയുന്നു

namitha

എന്താണ് ഓരോ വർഷവും ഓരോ സിനിമ മാത്രം ചെയ്യുന്നതെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് നമിത ഇങ്ങനെ പറഞ്ഞു ''എനിക്ക് തോന്നുമ്പോൾ മാത്രമാണ് ഞാൻ സിനിമ ചെയ്യുന്നത്. ഇത്ര വർഷത്തിന്റെ ഇടയിൽ ഇത്ര സിനിമ ചെയ്തു തീർക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ.""
നമിത പ്രമോദ് മലയാള സിനിമയുടെ ഓരം ചേർന്ന് യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടായി. ട്രാഫിക്കിലെ റിയയായി എത്തിയ ആ കുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റി. അതിന്റെ അടുത്തവർഷം പുതിയ തീരങ്ങളിലെ നായികാ മുഖമായി നമിതയെ മലയാളി പ്രേക്ഷകർ കണ്ടു. പഴയകാല നായിക സുമലതയുടെ മുഖമാണ് ഈ സുന്ദരിക്കെന്ന് പ്രേക്ഷകർ പറഞ്ഞു. വിക്രമാദിത്യനിലെ ദീപികയും ചന്ദ്രേട്ടൻ എവിടെയാണിലെ ഗീതാഞ്ജലിയും ,മാർഗംകളിയിലെ ഊർമിളയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങൾ. നമിത ഇപ്പോൾ സിനിമ തിരക്കുകൾക്കിടയിലാണ്. തന്റെ സിനിമ ജീവിത വിജയങ്ങളെക്കുറിച്ച് നമിത തുറന്നു സംസാരിച്ചു. 
2016 മുതൽ ഓരോ വർഷവും ഓരോ സിനിമ മാത്രം.

അതെന്താണ് അങ്ങനെ?
ഒന്നും മുൻകൂട്ടി തിരുമാനിച്ചിട്ടല്ല കാര്യങ്ങൾ നടക്കുന്നത്.എനിക്ക് തോന്നുമ്പോഴാണ് ഞാൻ സിനിമ ചെയ്യുന്നത്. ഇത്ര വർഷത്തിന്റെയുള്ളിൽ ഇത്ര സിനിമ ചെയ്യണമെന്നൊന്നുമില്ലല്ലോ. ഓരോ തിരക്കഥയും എന്റെയടുത്ത് വരുമ്പോൾ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കി എനിക്ക് കംഫോർട്ട് ആണെങ്കിൽ മാത്രം ചെയ്യും.എനിക്ക് പൂർണമായി തൃപ്തി തോന്നിയാൽ മാത്രമേ ഞാൻ ഓകെ പറയാറുള്ളു . ഒരു തിരക്കഥ വരുമ്പോൾ അതിൽ ഒറ്റ സീൻ മാത്രമേ ഉള്ളുവെങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെകിൽ തീർച്ചയായും ചെയ്യും.
ഓരോ കഥാപാത്രങ്ങളും കഴിയുമ്പോൾ ?
ആദ്യ കഥാപാത്രം മുതൽ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന ഒരു തോന്നലാണ് വരാറുള്ളത്. അതുകൊണ്ട് തന്നെ പൂർണമായി എന്നെ സംതൃപ്തിപെടുത്തിയ കഥാപാത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. മാർഗംകളിയിലെ ഊർമിളയെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ കുറേപ്പേരുണ്ട്.അതുപോലെ വിക്രമാദിത്യനിലെ കഥാപാത്രത്തെ കുറിച്ച് പലരും പറയാറുണ്ട്.

പുതിയ ഫോട്ടോകളിലെ കോസ്റ്റ്യൂം ആകർഷണീയമാണല്ലോ,

ആരാണ് ഡിസൈനർ ?
ഈ അടുത്ത് എടുത്ത എല്ലാ ഫോട്ടോകളും നാദിർഷിക്കയുടെ മകളും എന്റെ സുഹൃത്തുമായ ആയിഷയുടെ കല്യാണത്തിനോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ്. കല്യാണത്തിന് വേണ്ടി ചെയ്ത കോസ്റ്റ്യൂമുകളാണ്. ഞങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത ഡ്രെസ്സുകളാണ് അതെല്ലാം. എന്റെ സ്റ്റൈലിസ്റ്റ് രശ്മി മുരളീധരനുമായി എനിക്ക് ഏത് പാറ്റേൺ വേണമെന്ന് ഡിസ്‌കസ് ചെയ്യും. അതിനുശേഷം രശ്മി അത് സ്‌കെച്ച് ചെയ്യും. നിറം ഫിക്‌സ് ചെയ്തിട്ട് ഞങ്ങൾ അത് ഒരു ബൊട്ടീക്കിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.

ഫിറ്റ്‌നസ് ആൻഡ് ബ്യൂട്ടി കാര്യങ്ങളെല്ലാം നോക്കാറുണ്ടോ ?
ഫിറ്റ്‌നസിന്റെ കാര്യം തോന്നുന്നപോലെ ചെയ്യുന്നൊരാളാണ് ഞാൻ. എന്റെ ശരീരത്തെ കുറിച്ച് ഒരു ധാരണയുണ്ടെനിക്ക്. എന്ത് കഴിച്ചാൽ തടി കൂടുമെന്ന് കൃത്യമായി അറിയാം. അതെല്ലാം മാക്‌സിമം ഒഴിവാക്കും. ഇന്റർ മിറ്റന്റ് ഫാസ്റ്റ് ഫോളോ ചെയ്യാറുണ്ട്. ഒപ്പം വർക്കൗട്ടും. അത് എനിക്ക് തോന്നുന്നതനുസരിച്ചാണ് ചെയ്യാറുള്ളത്. അതൊരിക്കലും വേറെ ഒരാൾ ഫോള്ളോ ചെയ്താൽ എന്താണ് സംഭവിക്കുക എന്നറിയില്ല.
ഞാൻ അധികം മേക്കപ്പ് ഉപയോഗിക്കാത്ത ഒരാളാണ്. സൺ സ്‌ക്രീനും ഫൗണ്ടേഷനും ലിപ്സ്റ്റിക്കും ഇതാണ് ഞാൻ പ്രധാനമായി മുഖത്ത് ഇടുന്ന മേക്കപ്പ്. നല്ല ക്വാളിറ്റി പ്രോഡ്രക്ട് ഉപയോഗിക്കുകയാണേൽ നമ്മുടെ സ്‌കിൻ കൂടുതൽ മെച്ചപ്പെടും . പാർലറിൽ മുടിയുടെ ട്രീറ്റ്‌മെന്റിന് വേണ്ടി മാത്രമാണ് പോവുന്നത്. പുരികം കൂടുതലായി വളർന്നു നിൽക്കുന്നത് ത്രെഡ് ചെയ്യും. തൈരും കടലമാവും പാക്ക് ഉണ്ടാക്കി മുഖത്ത് അപ്ലൈ ചെയ്യുന്നത്  നല്ലതാണ്.

നെഗറ്റീവ് കമന്റുകളെ എങ്ങനെയാണ് നേരിടുന്നത്?
നമ്മൾ എന്തൊക്കെ ചെയ്താലും ഇപ്പുറത്ത് നെഗറ്റീവ് കമന്റുകൾ ഉണ്ടാകും. ഇപ്പോൾ അതുമായി ശീലമായി. ആദ്യമൊക്കെ കാണുമ്പോൾ ഒരു ഞെട്ടലുണ്ടായിരുന്നു. ഈ ഇടയ്ക്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹക്കാര്യം ചോദിക്കുകയും നാലു വർഷം കഴിഞ്ഞാലേ അതിനെ കുറിച്ചു ചിന്തിക്കുകയുള്ളൂവെന്നും പറഞ്ഞിരുന്നു. പിന്നീട് പല ഓൺലൈൻ മാധ്യമങ്ങളും അത് വളച്ചൊടിച്ച് പലതരത്തിലാക്കി. നമിതയുടെ വിവാഹം , ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരനെ കാണാമെന്ന തരത്തിലാണ് വാർത്തകൾ. ചില വാർത്തകളുടെ ടൈറ്റിൽ കണ്ടാൽ ഇതൊക്കെ എപ്പോൾ പറഞ്ഞുവെന്നു സ്വയം ചിന്തിക്കും. അതുകൊണ്ട് നെഗറ്റിവിറ്റികൾ അപ്പുറത്ത് നടക്കും അത് നമ്മൾ അറിയും പക്ഷേ മൈൻഡ് ചെയ്യാറില്ല.
എപ്പോഴായിരിക്കും കല്യാണം?ഭാവി വരൻ എങ്ങനെയായിരിക്കണം ?
അയ്യോ ..അതിനെ കുറിച്ചൊന്നും ഇതുവരെയും ചിന്തിച്ചിട്ടില്ല. രണ്ടു മുന്ന് വർഷം കഴിഞ്ഞിട്ടേ കല്യാണക്കാര്യം നോക്കുകയൊള്ളു. നമ്മൾ എത്ര പ്രതീക്ഷിച്ചിട്ടും കാര്യമില്ല. എങ്ങനെയുള്ള ആളാണ് വരുന്നതെന്ന് അറിയില്ലല്ലോ. കുടുംബം നോക്കുന്ന അത്യാവശ്യം വിദ്യാഭ്യസമുള്ള ഒരാളായിരിക്കണം. മനസിലാക്കാൻ കഴിയുന്ന വ്യക്തിയായിരിക്കണം.
ജീവിതത്തിൽ മിസ് ചെയ്യുന്ന കാര്യങ്ങൾ ?
കോളേജിൽ റെഗുലറായി പഠിക്കാൻ സാധിച്ചില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ട്.ഇപ്പോൾ ബി എസ് ഡബ്‌ള്യുയു ചെയ്യുകയാണ്. വിഷമം ഉണ്ടെങ്കിലും അതിനേക്കാൾ അപ്പുറത്തേക്ക് ഈ ഒരു പ്രായം കൊണ്ട് ചെയ്യാൻ സാധിച്ചുവെന്ന സന്തോഷമുണ്ട്. അതോർക്കുമ്പോൾ വിഷമത്തെ ബാലൻസ് ചെയ്യാൻ സാധിക്കും.
സ്വകാര്യതയിൽ ആരെങ്കിലും കൈകടത്തിയപ്പോൾ പ്രതികരിച്ചിട്ടുണ്ടോ ?
പുറത്തെല്ലാം പോകുമ്പോൾ മറ്റുള്ളവർ സെൽഫി എടുക്കാനൊക്കെ വരുന്നത് ഇഷ്ടമാണ് . അവർ സന്തോഷവും സ്‌നേഹവുമൊക്കെ പങ്കവയ്ക്കാറുണ്ട്.അതൊക്കെ അനുഗ്രഹമായി തോന്നിയിട്ടുണ്ട്. പക്ഷേ ചില സമയത്ത് ചില ആണുങ്ങൾ നമ്മുടെ ശരീരത്തിൽ ടച്ച് ചെയ്ത് സെൽഫിയെടുക്കുമ്പോൾ ദേഷ്യം വരാറുണ്ട്. അങ്ങനെ ഉണ്ടായ സാഹചര്യങ്ങളിൽ പ്രതികരിച്ചിട്ടുമുണ്ട്.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറിച്ചുനട്ടപ്പോൾ ?
ആദ്യം നല്ല വിഷമം ഉണ്ടായിരുന്നു. ജനിച്ച നാട്. സുഹൃത്തുക്കളും കസിൻസുമെല്ലാം തിരുവനന്തപുരത്ത്.പക്ഷേ എന്റെയൊരു കാര്യത്തിന് വേണ്ടിയാണ് എറണാകുളത്തേക്ക് മാറുന്നതെന്ന് ഓർത്തപ്പോൾ സന്തോഷം തോന്നി. ഇപ്പോൾ എറണാകുളവുമായി വല്ലാത്തൊരു അടുപ്പമായി.
നമിത ഫെമിനിസ്റ്റാണോ ?
എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അർത്ഥം മനസിലായിട്ടില്ല. ഞാൻ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരുപോലെയാണെന്നാണ്. എല്ലാകാര്യത്തിലും ഒരുപോലെയായിരിക്കണം.പണ്ടത്തെ പോലെയല്ല ഇപ്പോൾ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു.എല്ലാവരും പരസ്പരം ബഹുമാനിക്കുക .

മീനാക്ഷി ദിലീപുമായുള്ള സൗഹൃദം ?
മീനാക്ഷിയായാലും ആയിഷയായാലും (നാദിർഷായുടെ മകൾ ) സ്വന്തം ഫാമിലി പോലെയാണ്.സ്ഥിരം വിളിക്കാറുണ്ട് . മിക്കവാറും കാണാറുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAMITHA PRAMOD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.