പോത്തൻകോട്: നടൻ രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്കയുടെ (26) ആത്മഹത്യയിൽ വട്ടപ്പാറ പൊലീസ് അന്വേഷണമാരംഭിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. വെമ്പായം കാരംകോട്, കരിക്കകം വിഷ്ണുഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകളായ പ്രിയങ്കയെ ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കുടുംബപ്രശ്നത്തെ തുടർന്ന് മരിക്കുന്നതിന്റെ തലേന്നാൾ സഹോദരൻ വിഷ്ണു എറണാകുളത്തെത്തി പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പ്രിയങ്കയുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം കന്യകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടിയ പ്രിയങ്ക, വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി ഭർതൃപീഡനത്തിന് പരാതിയും നൽകിയിരുന്നു.
പിറ്റേന്ന് മൊബൈലുമായി ഉറങ്ങാനായി പോകുന്നെന്നു പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. നീന്തൽ പരിശീലകയായ പ്രിയങ്ക അങ്കമാലി ഇന്റർനാഷണൽ സ്കൂളിലെ പി.ടി ടീച്ചറായിരുന്നു. 2019 നവംബർ 21ന് അങ്കമാലി പള്ളിയിലായിരുന്നു ഇവരുടെ വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |