തിരുവനന്തപുരം: സർവകലാശാല പഠന വകുപ്പുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തിക നിർണയിക്കണമെന്ന കേരള സർവകലാശാല നിയമ ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്ക് സമാനമായ വിധി തമിഴ്നാട്, ഹിമാചൽ പ്രദേശ് ഹൈക്കോടതികളും പുറപ്പെടുവിച്ചു.
തമിഴ്നാട് ഭാരതീദാസൻ സർവകലാശാലയും, ഹിമാചൽ പ്രദേശ് സർവകലാശാലയും യു.ജി.സി നിർദ്ദേശമനുസരിച്ച് യൂണിവേഴ്സിറ്റികളിലെ എല്ലാ അദ്ധ്യയന വകുപ്പുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തിക നിർണയിച്ച നടപടിയെയാണ് ചില ഉദ്യോഗാർത്ഥികൾ കോടതിയിൽ ചോദ്യംചെയ്തത്. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായായിരിക്കും കേരളയിലെ വിജ്ഞാനപ്രകാരമുള്ള നിയമനങ്ങളെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കേരള സർവകലാശാല 58 പേരെ നിയമിച്ചു. .എന്നാൽ വിധിയെ തുടർന്ന് ഭാരതി ദാസൻ, ഹിമാചൽപ്രദേശ് സർവകലാശാലകൾ തുടർ നിയമനങ്ങൾ നടത്തിയില്ല.
സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും കൂടുതൽ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വേണ്ടിയാണ് ഒറ്റ യൂണിറ്റായി കണക്കാക്കുന്നതെന്നാണ് കേരള സർവകലാശാല വാദിച്ചത്. നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടിക്കെതിരെ കേരള സർവകലാശാല അപ്പീൽ നൽകാൻ തീരുമാനിച്ചെങ്കിലും, അപ്പീൽ നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല.
2014 ലെ സർവകലാശാലാ നിയമഭേദഗതി റദ്ദാക്കപ്പെട്ടതുകൊണ്ട് കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂർ കാലടി,നുവാൽസ് സർവകലാശാലകളിൽ നിയമഭേദഗതിക്ക് ശേഷം നടത്തിയ അദ്ധ്യാപക നിയമങ്ങളെയും വിധി ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |