തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടയിൽ കനത്ത മഴകൂടി പെയ്തതോടെ ദുരിതം ഇരട്ടിച്ച ജനങ്ങളെ കൈയയച്ച് സഹായിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. ഓക്‌സിജൻ ക്ഷാമവും രൂക്ഷമാണ്. മരണ നിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
ഇതിനിടയിലാണ് കനത്ത മഴയും കടലാക്രമണവും നാശം വിതച്ചിരിക്കുന്നത്. സർക്കാർ അടിയന്തരമായി സഹായം എത്തിക്കണം. വെള്ളത്തിനടിയിലായ പ്രദേശത്തെയും ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിലെയും ജനങ്ങളെ മാറ്റി പാർപ്പിക്കണം. തീരപ്രദേശങ്ങളിൽ ജനങ്ങൾ പട്ടിണിയിലാകാതിരിക്കാൻ അടിയന്തര സാഹായം എത്തിക്കണം. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ യു.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |