തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിദിനം 358 ടൺ ഓക്സിജൻ കേന്ദ്രം ലഭ്യമാക്കും. 223 ടൺ ദ്രവീകൃത ഓക്സിജനാണ് ഇതുവരെ ഓരോ ദിവസവും കിട്ടിയിരുന്നത്.
അതേസമയം, പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഒാക്സിജൻ ഉല്പാദനശേഷി 212.34 ടൺ.പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് അനുമാനം.
കാറ്റും മഴയും മൂലം പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടാനിടയുണ്ട്. റോഡ് ഗതാഗതവും തടസ്സപ്പെട്ടേക്കും.കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിർദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ നൽകി വരികയാണെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ വിതരണം
മൊത്തം............................ 223 ടൺ
കഞ്ചിക്കോട് ഇനോക്സ്......150
കെ.എം.എം.എൽ.................6
ബെല്ലാരി എയർ വാട്ടർ......10
തമിഴ്നാട്ടിലെ ലിൻഡ്........15
11എയർസെപറേഷൻ യൂണിറ്രുകൾ.... 42
അധികം തരുന്നത്
കഞ്ചിക്കോട് ഇനോക്സ്.....30
ബെല്ലാരി ലിൻഡ്.............25
ജാംഷഡ്പൂർ ലിൻഡ്......30
റൂർക്കല സ്റ്രീൽ................ 50
ബൺപൂർ..................... 100(ഒരു തവണ മാത്രം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |