തോപ്പുംപടി: ശക്തമായ കാറ്റിലും മഴയിലും പശ്ചിമകൊച്ചി വെള്ളത്തിൽ മുങ്ങി. പരക്കെ നാശനഷ്ടം. ഇടറോഡുകൾ ഉൾപ്പടെയുള്ള റോഡുകൾ വരെ വെള്ളക്കെട്ടിലായി. പള്ളുരുത്തി പൊതു ശ്മശാനം വെള്ളത്തിൽ മുങ്ങിയതോടെ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്ക്കരിക്കാം പ്രതിസന്ധിയിലായി.പെരുമ്പടപ്പ് ശങ്കര നാരായണ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. പൂജ തടസപ്പെട്ടു.പെരുമ്പടപ്പ്, കുമ്പളങ്ങി,കോണം, തോപ്പുംപടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി റോഡുകളും വെള്ളത്തിലായി.കൂവപ്പാടം അജന്താ റോഡ്, ടൗൺ ഹാൾ റോഡ്, കൊച്ചിൻ കോളേജ് പരിസരം, പള്ളുരുത്തി വെളി മൈതാനം എന്നിവ വെള്ളത്തിൽ മുങ്ങി.അശാസ്ത്രീയമായ കാനനിർമ്മാണം മൂലം വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡുകളും കലുങ്കുകളും ഉയർത്തി നിർമ്മിച്ചതോോടെ വെള്ളം എല്ലാംം കൂടി ഒഴുകി നാട്ടുകാരുടെെ വീട്ടുമുറ്റത്താണ് വരുന്നത്.ശക്തമായ മഴയിൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടിിക്കിടക്കുന്നതുമൂലം വാഹനങ്ങളും ടൂവീലർ യാത്രക്കാരും അപകടത്തിൽ പെടുന്നതും പതിവായി. പള്ളുരുത്തി വാട്ടർ ലാൻഡ് റോഡിൽ തങ്കച്ചന്റെ വീടിനു മുകളിൽ മരം വീട് ഭാഗികമായി തകർന്നു. ഫോർട്ട് കൊച്ചി ചിരട്ടപാലത്ത് ബസ് സ്റ്റോപ്പിലെെ കൂറ്റൻ മരം നിലംപതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |