തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മയുടെ ചിതാഭസ്മം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം വർക്കല പാപനാശത്ത് നിമജ്ജനം ചെയ്യും. മരണാനന്തരചടങ്ങുകൾ വേണ്ടെന്നായിരുന്നു ഗൗരിഅമ്മ പറഞ്ഞിരുന്നതെങ്കിലും ബന്ധുക്കളുടെ ആഗ്രഹം കണക്കിലെടുത്താണ് ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് സഹോദരിയുടെ മകളും ജെ.എസ്.എസ് ജനറൽ സെക്രട്ടറിയുമായ ഡോ. പി.സി. ബീന അറിയിച്ചു.
ഭൗതികദേഹം സംസ്കരിച്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് ചിതാഭസ്മം കുടത്തിലാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾക്കെല്ലാം നിമജ്ജന ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് കാത്തിരിക്കുന്നത്. ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ് വലിയ ചുടുകാട്ടിൽ പരികർമ്മിയുടെ നേതൃത്വത്തിൽ ചിതാഭസ്മം ശേഖരിക്കൽ ചടങ്ങ് നടന്നതെന്നും ബീന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |