മലപ്പുറം: ജില്ലയിൽ കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് നിശ്ചിത നിരക്കിന് പുറമേ 300 രൂപ സർവീസ് ചാർജ്ജ് ഈടാക്കിയ മഞ്ചേരിയിലെ സ്വകാര്യ ലാബിന് 5000 രൂപ പിഴ ചുമത്തി. ചില സ്വകാര്യ ലാബുകൾ അമിത വില ഈടാക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു. ഡ്രഗ്സ് കൺട്രോൾ, ലീഗൽ മെട്രോളജി, ജി.എസ്.ടി, ജില്ലാ ലാബ് ടെക്നീഷ്യൻ എന്നീ വകുപ്പുകൾ ഉൾപ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
ആന്റിജൻ ടെസ്റ്റിന് 300 രൂപയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയും എക്സ്‌പേർട്ട് നാറ്റ് ടെസ്റ്റിന് 2,500 രൂപയുമാണ് സർക്കാർ നിശ്ചയിച്ച വില.
ചില സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിന് പുറമെ ട്രൂനാറ്റ് ടെസ്റ്റ് മാത്രയുള്ളു . വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാത്തക്കവിധം പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് കൺവീനർ അറിയിച്ചു. പരിശോധനയിൽ ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് , ഡ്രഗ്സ് ഇൻസ്‌പെക്ടർ ആർ. അരുൺ കുമാർ, ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി സുജ എസ്. മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് മോഹനൻ, സ്റ്റേറ്റ് ടാക്സ് ഓഫീസർ സജീഷ്, ജില്ലാ ലാബ് ടെക്നീഷ്യൻ കെ. പ്രമോദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |