കൊല്ലം: ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ടൗക്‌തേ ചുഴലിക്കാറ്റ് ജില്ലയിൽ നാശം വിതച്ച് താണ്ഡവമാടി. തീരങ്ങളിൽ തിരമാലകൾ നാലുമീറ്ററോളം ഉയരത്തിലാണ് ആഞ്ഞടിച്ചത്. അഴീക്കലും പരവൂരും ആശങ്ക ഉയർത്തും വിധമാണ് തിര കയറിയത്.
കൂറ്റൻ തീരമാലകളിൽ തിരത്തെ കൽക്കെട്ടുകളും വ്യാപകമായി തകർന്നു. ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്തെങ്കിലും കാറ്റ് ശക്തമായിരുന്നില്ല. എന്നാൽ സന്ധ്യയോടെ കാറ്റ് കലിപൂണ്ടു. ഇതിനൊപ്പം മഴയും അതിശക്തമായി. നേരത്തെ ജില്ലയുടെ പലഭാഗത്തും പുനഃസ്ഥാപിച്ച വൈദ്യുതി ബന്ധം ഇതോടെ നഷ്ടപ്പെട്ടു. രാത്രിയിലും ഇടയ്ക്കിടെ കാറ്റ് വീശുന്നുണ്ടായിരുന്നു.
വടക്കൻ ജില്ലകളിലാണ് കാറ്റ് കൂടുതൽ ശക്തമായി വീശിയത്. വാഴ, മരച്ചീനി അടക്കമുള്ളവ വ്യാപകമായി നിലംപൊത്തി. പച്ചക്കറി കൃഷികളും നശിച്ചു. നൂറുകണക്കിന് വൃക്ഷങ്ങൾ കടപുഴകി. ആശ്രാമത്ത് നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ വലിയ മരം കടപുഴകി. കാറ്റിൽ ഓടുകൾ ഇളകിത്തെറിച്ചതോടെ പലരും അയൽ വീടുകളിൽ അഭയം തേടി. നഗരങ്ങളിൽ കെട്ടിവച്ചിരുന്ന തട്ടുകടകൾ കാറ്റിൽ തകർന്നു.
''
നാശനഷ്ടങ്ങൾ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. ഇന്നേ യഥാർത്ഥ കണക്ക് വ്യക്തമാകൂ. അടിയന്തര സാഹചര്യം നേരിടാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്.
റവന്യൂ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |