ടെഹ്രാൻ:പലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇറാൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയോട് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഈദുൽ ഫിത്തർ ദിനത്തിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന ക്രൂരമായ അതിക്രമങ്ങൾ ഇസ്ലാമിക രാജ്യങ്ങൾക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇസ്രായേൽ അതിക്രമങ്ങളിൽ നിന്ന് പലസ്തീനെ രക്ഷപ്പെടുത്താൻ കഴിയൂ എന്നും റൂഹാനി അഭിപ്രായപ്പെട്ടു. അൽ അഖ്സ മസ്ജിദിലും ഗാസയിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച ഖത്തറിന്റെ നടപടിയെ ഇറാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാൻ ഭരണകൂടത്തിനും ജനതയ്ക്കും പെരുന്നാൾ ആശംസകൾ നേർന്ന ഖത്തർ അമീർ, പലസ്തീൻ വിഷയത്തിൽ ഇറാൻ എടുത്ത ശക്തമായ നിലപാടുകൾ അഭിനന്ദാർഹമാണെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |