തിരുവനന്തപുരം: ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള 318 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം - 91, നെയ്യാറ്റിൻകര - 46, നെടുമങ്ങാട് - 75, ചിറയിൻകീഴ് - 60, വർക്കല - 34, കാട്ടാക്കട - 12 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ സജ്ജമാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ എണ്ണം.
എല്ലായിടത്തും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഏറ്റവും അടുത്ത ഡൊമിസിലിയറി കെയർ സെന്ററിലേക്കു മാറ്റാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയതായും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |