തിരുവനന്തപുരം: അറബിക്കടലിൽ ടൗക് തേ ചുഴലിക്കാറ്റ് രൂപപ്പെട്ടു . ലക്ഷദ്വീപിനടുത്ത് അർദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ടൗക് തേയുടെ സഞ്ചാരപാത.
പതിനാല് ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ലക്ഷദ്വീപിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകും. കടലാക്രമണവും രൂക്ഷമാണ്. ചെല്ലാനത്തും, ചാവക്കാടും, കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരമാണ്. ചെല്ലാനത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തൃശൂരിലെ തീരദേശ മേഖലകളിലെ ആയിരത്തോളം വീടുകളിൽ വെള്ളം കയറി. കുട്ടനാടും അപ്പർ കുട്ടനാടും കൂടുതൽ വീടുകളിൽ വെള്ലം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |