നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അമൃത തന്നെ മകളുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഓഡിയോ പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി അമൃതയും എത്തിയിരുന്നു. ഇതുമായി ബന്ധപ്പെ ഫേസ്ബുക്ക് വീഡിയോയിലൂടെ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.
'എല്ലാവർക്കും നമസ്‌കാരംആദ്യമേ വലിയൊരു നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അമ്മ സുഖമായി വരുന്നു.ഞാൻ ഇപ്പോൾ ചെന്നൈയിലാണ് ഉള്ളത്.ഒരു നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെയില്ല.അമ്മയ്ക്ക് കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ച് ഞാൻ ഇവിടെയെത്തി. കുറച്ച് ടെൻഷനിലായിരുന്നു.
നമ്മളെ ഒരുപാട് സ്‌നേഹിക്കുന്നവർക്ക് എന്തെങ്കിലും വരുമ്പോൾ ഉണ്ടാകുന്ന വിഷമം, നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന വിഷമം. ഇത് രണ്ടും ഞാൻ അനുഭവിച്ചിരുന്നു. ഇതിന്റെയിടയിൽ കുറേ ചർച്ചകൾ ഉണ്ടായി.
നിങ്ങൾ ആത്മാർത്ഥമായി ഒരുകാര്യം ചിന്തിച്ചു നോക്കൂ. നമ്മൾ വളരെ സ്‌നേഹത്തിൽ ഒരാളെ ഫോണിൽ വിളിച്ച് ചോദിക്കുമ്പോൾ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ. മീഡിയയിൽ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടണ്ടെയോ ആവശ്യവുമില്ല.
സ്‌നേഹം കൊണ്ട് ഒരാൾ വിളിക്കുമ്പോൾ ഇഴച്ച് ഇഴച്ച് ഉത്തരം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മൾ അപ്പോൾ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാൽ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. കൂടുതലൊന്നും ഞാൻ വെളിപ്പെടുത്തുന്നില്ല.'-ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |