ചണ്ഡീഗഢ്: ബലാത്സംഗ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ആശുപത്രിയില്‍ വി.വി.ഐ.പി ചികിത്സ. രക്ത സമ്മര്‍ദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതോടെയാണ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ജയിൽ ഡോക്ടർമാർ പരിശോധിക്കുകയും മെച്ചപ്പെട്ട പരിചരണത്തിനായി രോഹ്തകിലെ പി.ജി.ഐ.എം.എസിലേക്ക് മാറ്റാൻ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ ചികിത്സക്കായി തയാറാക്കിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അധികൃതർ രംഗതെത്തി.
ജയിൽ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഗുർമീതിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഹരിയാന പ്രിസൺ ഡയറക്ടര്‍ ജനറല്‍ ശത്രുജീത് സിംഗ് കപൂർ പ്രതികരിച്ചു. ഗുർമീതിന് പ്രത്യേകം ചികിത്സ നൽകുന്നുണ്ടെന്ന്ആ ശുപത്രി സൂപ്രണ്ടും വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |