തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് വാക്സിനേഷന് മുൻഗണന നൽകാത്തതിൽ പ്രതിഷേധിച്ചും കൊവിഡ് മൂലം മരണമടഞ്ഞ വ്യാപാരികളോടുള്ള ആദരസൂചകമായും നാളെ സംസ്ഥാനവ്യാപകമായി റേഷൻകടകൾ അടച്ചിടുമെന്ന് സംയുക്ത കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. വ്യാപാരികളും സെയിൽസ്മാൻമാരുമടക്കം 22 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മുന്നൂറോളം വ്യാപാരികൾ ആശുപത്രികളിലും അഞ്ഞൂറിലധികം സെയിൽസ്മാൻമാരും ബന്ധുക്കളും ക്വാറന്റീനിലുമാണ്. ഈ സാഹചര്യത്തിൽ പോലും ബയോമെട്രിക് സംവിധാനം ഒഴിവാക്കാൻ ഭക്ഷ്യവകുപ്പ് തയാറായിട്ടില്ല. മരണപ്പെട്ട വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ചെയർമാൻ അഡ്വ. ജോണി നെല്ലൂരിെന്റ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന യോഗം ആവശ്യപ്പെട്ടു. കൺവീനർ അഡ്വ. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, ഇ.അബൂബക്കർ ഹാജി, കാടാമ്പുഴ മൂസ, ബേബി എറണാകുളം, നൗഷാദ് പറക്കാടൻ, അഡ്വ. എൻ. സുരേന്ദ്രൻ, സഹദേവൻ, വി. അജിത്കുമാർ, ഉണ്ണികൃഷ്ണപിള്ള, എൻ. ഷീജീർ തുടങ്ങിയ സംഘടനാനേതാക്കൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |