പള്ളുരുത്തി: ചെല്ലാനത്ത് പുതിയ തീരം സൃഷ്ടിക്കണമെന്നും കപ്പൽ ചാലുകൾക്കായി ഡ്രജ്ചെയ്യുന്ന ചെളി ഇതിനായി ഉപയോഗിക്കണമെന്നും ഹൈബി ഈഡൻ എം.പി.വാർത്താക്കുറുപ്പിൽ അറിയിച്ചു. ഇതു സംബന്ധിച്ച് കൊച്ചിൻ പോർട്ട് ചെയർപേഴ്സൺ ഡോ.എം.ബീനയുമായി ചർച്ച നടത്തും. മദ്രാസ് ഐ.ഐ.ടി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ഇതിനായി സർക്കാർ സഹകരണം വേണം. ചെല്ലാനത്തുകാരുടെ വിഷയം പാർലമെന്റിൽ വരെ ചർച്ചാ വിഷയമായിട്ടുണ്ട്. വർഷാവസാനം ഇവിടെ കടൽഭിത്തി അറ്റകുറ്റപണികൾ നടക്കാറില്ല. പൊളിഞ്ഞ കടൽഭിത്തി പുനസ്ഥാപിക്കാത്തതുമാണ് പ്രശ്നങ്ങൾ ഇത്ര വഷളാകാൻ കാരണം.പുലിമുട്ടും കടൽഭിത്തി കൊണ്ട് മാത്രം തീരുന്നില്ല തീരദേശവാസികളുടെ പ്രശ്നം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. തണൻ പദ്ധതി പ്രകാരം താൻ 11 വീടുകൾ തീരദേശ വാസികൾക്ക് സൗജന്യമായി നിർമ്മിച്ചു നൽകി. ഇവിടെ ലക്ഷങ്ങൾ മുടക്കിയ ജിയോ ട്യൂബ് പദ്ധതി പാതിവഴിയിലായി. കിഫ് ബി ഫണ്ടിൽ നിന്നും കടൽഭിത്തിക്കായി തുക വകയിരിത്തിയിട്ടും കരാർ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.സംസ്ഥാന ഇറിഗേഷൻ -ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് കടൽഭിത്തി നിർമ്മാണം വരുന്നത്. ഇന്നലത്തെ ചെല്ലാനത്തെ യാത്രക്കിടയിൽ പെൺ കുട്ടികൾ കടലാക്രമണം തടയാൻ ചാക്കിൽ മണ്ണ് നിറക്കുന്ന കാഴ്ച തന്നെ നൊമ്പര പ്പെടുത്തുന്ന കാഴ്ചയായി മാറി. കൊടിയുടെ നിറം നോക്കാതെ എന്തിനും താൻ കൂടെ ഉണ്ടാകുമെന്നും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |