കൊച്ചി: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ ഒരുക്കി റെയിൽവെ. കഴിഞ്ഞ വർഷം കോച്ചുകൾ പൂർണ്ണ സജ്ജമാക്കിയതിന്റെ പരിചയസമ്പത്തുള്ളതിനാൽ കോച്ചുകൾ ഉടനടി തയ്യാറാക്കിയ ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ . സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നപക്ഷം ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഏതു സ്റ്റേഷനുകളിലും എത്താമെന്ന് കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ റെയിൽവെ അറിയിച്ചിട്ടും അധികൃതർ മൗനത്തിലാണ്.കൊവിഡ് ചികിത്സയ്ക്കായി കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 60 ഉം പാലക്കാട് 30 ഉം കൊച്ചിയിൽ 17 ഉം ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കിയിരുന്നു. ഇത്തവണയും രാജ്യത്തെ 134 സ്റ്റേഷനുകളിൽ റെയിൽവെ ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ,തിരുവനന്തപുരം,എറണാകുളം,കൊച്ചുവേളി എന്നിവിടങ്ങളിലും പാലക്കാട് ഡിവിഷനിൽ ഷൊർണ്ണൂർ,മംഗളരു ഡിപ്പോകളുമിലാണ് കോർച്ചുകൾ നിർമ്മിക്കാൻ സൗകര്യമുള്ളത്.കഴിഞ്ഞ വർഷം കൊവിഡിന്റെ പ്രാരംഭഘട്ടത്തിൽ ദക്ഷിണ റെയിൽവെ 5000 കോച്ചുകളിൽ 80000 കിടക്കകൾ സജ്ജമാക്കിയിരുന്നു. റെയിൽവെ മെക്കാനിക്കൽ എൻജിനിയർമാരായിരുന്നു ഇതിനുപിന്നിൽ.
ചികിത്സാസൗകര്യങ്ങൾ
1.ത്രീടയർ കോച്ചുകളാണ് ചികിത്സാകേന്ദ്രങ്ങളായി മാറ്റുന്നത്. മദ്ധ്യത്തിലെ ബെർത്തുകൾ ഒഴിവാക്കും
2.ഓരോ കോച്ചിലും എട്ട് ഐസൊലേഷൻ വാർഡുകൾ.ആകെ 480 കിടക്കകൾ
3.മെഡിക്കൽ,ആക്സിലറി ജീവനക്കാർക്കായി മെഡിക്കൽ ക്യാബിൻ
4.ആവശ്യംവന്നാൽ വെന്റിലേറ്റർ ഘടിപ്പിക്കാൻ സൗകര്യം
5.ജനാലകൾ കൊതുക് വലയിട്ട് സുരക്ഷിതമാക്കും
6.മെഡിക്കൽ വേസ്റ്റ് നിക്ഷേപിക്കാൻ ഓരോ കിടക്കയുടെ കീഴിലും ഡസ്റ്റ്‌ബിൻ
7ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറും അഗ്നിശമന ഉപകരണവും
8.ഓരോ കോച്ചിലെയും ഒരു ശൗചാലയം കുളിമുറിയാക്കി സോപ്പ് ഡിസ്പെൻസറുകൾ വയ്ക്കും
9ഇന്റീരിയർ നവീകരിച്ച് ഹാംഗറുകളും ബോട്ടിൽ ഹോൾഡറുകളും സ്ഥാപിക്കും
കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന
വാഷ്‌ബേസിൻ
ടാപ്പുകളിൽ നിന്ന് വൈറസ് പിടികൂടുമെന്ന് ആശങ്ക വേണ്ട. കാലു കൊണ്ട് അമർത്തിയാൽ പ്രവർത്തിക്കുന്ന വാഷ്ബേസിനുകളാണ് ഐസൊലേഷൻ വാർഡുകളിലെ മറ്റൊരു പ്രത്യേകത.കാൽപാദങ്ങൾ കൊണ്ടു സ്പർശിച്ചാൽ പ്രവർത്തിക്കുന്ന സാനിറ്റൈസർ യൂണിറ്റ് ഇരുമ്പനത്തെ ടെക്നിക്കൽ വിഭാഗമാണ് കണ്ടുപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |